Life

ശ്വാസമടക്കി പാരിസ്; 115  അടി ഉയരത്തില്‍ ഞാണിന്‍മേല്‍ നടന്ന് യുവതിയുടെ സാഹസിക പ്രകടനം (വീഡിയോ) 

ചുവടൊന്ന് പിഴച്ചാല്‍ നോട്ടമൊന്ന് തെറ്റിയാല്‍ തവിടുപൊടിയാകുമെന്ന് താഴെ നോക്കിയിരുന്നവരെല്ലാം കരുതി. പക്ഷേ പതിവിലും കൂളായി ചിരിച്ചു കൊണ്ട് അവര്‍ അഭ്യാസപ്രകടനം തുടര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

പാരിസിലെ കിഴക്കന്‍ നഗരമായ മൊമാര്‍ത്തിന്റെ ശ്വാസം നിശ്ചലമായിപ്പോയ നിമിഷങ്ങളായിരുന്നു അത്. ക്രെയിനില്‍ നിന്നും വലിച്ച് കെട്ടിയ ഞാണിലൂടെ തതിയാന മൊസ്യൂ ബൊങ്കോങ്ക  നടന്നു തുടങ്ങി. 115 അടി ഉയരത്തിലൂടെ ഇടയ്ക്കിടെ അക്രോബാറ്റിക് ഡാന്‍സ് ചുവടുകളും വച്ചാണ് സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ അവര്‍ നടന്നു നീങ്ങിയത്.

ചുവടൊന്ന് പിഴച്ചാല്‍ നോട്ടമൊന്ന് തെറ്റിയാല്‍ തവിടുപൊടിയാകുമെന്ന് താഴെ നോക്കിയിരുന്നവരെല്ലാം കരുതി. പക്ഷേ പതിവിലും കൂളായി ചിരിച്ചു കൊണ്ട് അവര്‍ അഭ്യാസപ്രകടനം തുടര്‍ന്നു. ഒരു വര്‍ഷം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് പാരിസ് നഗരത്തെ ഞെട്ടിച്ച് ബൊങ്കോങ്ക ഈ സാഹസിക പ്രകടനം നടത്തിയത്. 

ജീവന്‍ കയ്യില്‍ പിടിച്ചാണ് ബൊങ്കോങ്കയുടെ പ്രകടനം കണ്ടുകൊണ്ടിരുന്നത് എന്നായിരുന്നു കാണികളില്‍ ഒരാള്‍ പ്രതികരിച്ചത്. കണ്ണില്‍ നിന്നും ഒരിക്കലും ഈ വിസ്മയക്കാഴ്ച മാഞ്ഞു പോവില്ലെന്നും അവര്‍ പറഞ്ഞു. 

ശരീരഭാരം ഞാണിന്‍മേല്‍ നിയന്ത്രിച്ചാണ് ഇത്തരത്തിലുള്ള സാഹസിക നടത്തം പൂര്‍ത്തിയാക്കുന്നത്. ക്രെയിനില്‍ നിന്നും സക്രികോ ബസലിക്കയിലേക്കാണ് ഞാണ്‍ വലിച്ചു കെട്ടിയിരുന്നത്. എട്ടാം വയസ്സുമുതലാണ് ബൊങ്കോങ്ക ഈ ഞാണിന്‍മേല്‍ കളി തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT