Theft gang held 
Idukki

പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; നാലംഗ സംഘം പിടിയിൽ

ബെവ്കോ ഔട്ട്‍ലെറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ്; തട്ടിയെടുത്ത ഏഴായിരം രൂപ കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കട്ടപ്പന: പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘം ഇടുക്കിയിൽ പിടിയിലായി. കട്ടപ്പന ബെവ്കോ ഔട്ട്‍ലെറ്റ് കേന്ദ്രീകരിച്ച് സ്ഥിരമായി തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്വദേശികളായ സുധീഷ്, പ്രമോദ്, ഹരി, വലിയ തോവാള മന്നാകുടി സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്.

മദ്യശാലയിലെത്തുന്ന തൊഴിലാളികളെ ലക്ഷ്യമിട്ട് തട്ടിപ്പ്

കട്ടപ്പനയിലെ സർക്കാർ മദ്യവിൽപ്പന ശാലയിൽ (ബെവ്കോ) എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെയാണ് സംഘം പ്രധാനമായും ഇരയാക്കിയിരുന്നത്. മദ്യം വാങ്ങാനെത്തുന്ന തൊഴിലാളികളെ തടഞ്ഞുനിർത്തി തങ്ങൾ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി.

കഴിഞ്ഞ ദിവസം മദ്യശാലയിൽ എത്തിയ ജാർഖണ്ഡ് സ്വദേശികളായ ബിസോണ മുർമു, ബെനഡിക്ട് സോറൻ എന്നിവരെ തടഞ്ഞുനിർത്തി സംഘം പണം തട്ടിയിരുന്നു. ഇവരിൽ നിന്ന് 3,500 രൂപ വീതം ആകെ 7,000 രൂപയാണ് സംഘം കൈക്കലാക്കിയത്. തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളിൽ നിന്ന് തട്ടിയെടുത്ത 7,000 രൂപ പൊലീസ് കണ്ടെടുത്തു. സംഘം സമാനമായ രീതിയിൽ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

The police in Idukki have arrested a four-member gang for impersonating police officers and extorting money from inter-state migrant workers near a state-run Bevco liquor outlet in Kattappana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോയ്ക്ക് ഫിറ്റ്നസ് നൽകിയില്ല; എംവിഡിക്കെതിരെ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ

'ഇപ്പോഴും മമ്മൂക്കയെ കാണുമ്പോൾ എനിക്ക് പേടിയാണ്; നമ്മുടെ ചുറ്റിനും നടക്കുന്ന എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹം അറിയുന്നുണ്ട്'

കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിരവധി ഒഴിവുകൾ; ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഡ്രൈവർ വരെ, ഫ്രഷേഴ്‌സിനും അവസരം!

'ഒരു ഉമ്മ തന്നേര്!'; മമ്മൂക്കയുടെ ആ സ്നേഹ ചുംബനത്തിന് പിന്നിലെ കഥ പറഞ്ഞ് രമേശ് പിഷാരടി