Poems

സച്ചിദാനന്ദന്‍ എഴുതിയ കവിത ഞാങ്ങണ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സച്ചിദാനന്ദന്‍

ന്നലെവരെ കുട്ടികളും പേരക്കുട്ടികളും

കുത്തിമറിഞ്ഞിരുന്ന ആ ഉടല്‍

അവരുടെയെല്ലാം കരച്ചിലിന്റെ അകമ്പടിയോടെ

ചിതയിലേക്കു വഹിക്കപ്പെട്ടു,

കൂടെ കുറെ ഓര്‍മ്മകളും സ്വപ്നങ്ങളും.

''സാരമില്ല'', തീ ഭൂമിയുടെ ആരവം നിലച്ചിട്ടില്ലാത്ത

ആ ചെവികളില്‍ മന്ത്രിച്ചു.

''സാരമില്ല'', കാറ്റ് വര്‍ഷങ്ങളുടെ ചുളിവീണ

ആ കവിളില്‍ തലോടി പറഞ്ഞു.

''സാരമില്ല'' ആ ചുണ്ടുകള്‍ പതുക്കെ അനങ്ങി.

''ഞാന്‍ ഇവിടെത്തന്നെ മുളയ്ക്കും,

പുഴത്തീരത്ത് ഒരു ഞാങ്ങണച്ചെടിയായി

മഴയ്ക്ക് കീഴെ, മണ്ണിനു മീതേ

കാറ്റിനു ഉടല്‍ വിട്ടുകൊടുത്ത്.

തീ ഇപ്പോള്‍ ആളിക്കത്തി

ചാരത്തില്‍ വാത്സല്യം മാത്രം അവശേഷിച്ചു

പച്ചനിറത്തില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT