ഷുക്കൂര്‍ പെടയങ്ങോട് Samakalika Malayalam
Poems

ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത ‘ഇര’

ഷുക്കൂര്‍ പെടയങ്ങോട്

മീനമാസത്തിലെ

ഉച്ചച്ചൂടിൽ

ഇനിഗ്ഗീലേരി കുന്നിലേക്ക് നോക്കിയിരിക്കെ

കുന്നിൽ

വെയിൽ തിളച്ച് പൊങ്ങുന്നത് കാണാം.

കുന്നിൻ നെറുകയിൽനിന്ന്

വേട്ടനായ്ക്കളുടെ

തൊണ്ടകീറിയ നെടുങ്കൻ ഒച്ച

ഇക്കരെ പാലക്കുണ്ടംകുന്നിൽ തട്ടി വിറക്കും.

എത്ര വേഗമാണ്

പന്നിയുടേയും

വേട്ടനായ്ക്കളുടേയും

നായാട്ടുകാരുടേയും കിതപ്പ്

കുന്നുകളിൽനിന്ന് കുന്നുകളെ കീഴടക്കുന്നത്.

ഞാൻ

ഓർമകളിൽനിന്ന്

നായാട്ടുകാരുടെ ഒച്ചകളെ

അണ്ടി കൊട്ടയിൽ പെറുക്കി

എളുപ്പം കയറാവുന്ന മരത്തിലേക്ക് വലിഞ്ഞ് കയറും

ഇരയുടെ ശരവേഗവും

വേട്ടനായ്ക്കളുടെ അണപ്പും

നായാട്ടുകാരുടെ ആർപ്പുവിളിയും

എനിക്ക് നേരെ വഴിവെട്ടുമ്പോൾ

എന്റെ ബാല്യം മറ്റൊരു

നായാട്ടിന്നിരയായ്

മരക്കമ്പുകളിൽനിന്ന്

മറ്റൊരു മരക്കമ്പിലേക്ക് ഒളിക്കും

ഓടുന്നവന്റെ ഒരേയൊരു പിഴവാണ്

എല്ലാവേട്ടക്കാരുടേയും ഉന്നം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT