Poems

'തിരശ്ശീലയില്‍ ഞാനോ നീയോ?'- അരുണ്‍ ടി. വിജയന്‍ എഴുതിയ കവിത

ആ ഒറ്റയടിപ്പാതയിലൂടെസൈക്കിളില്‍പറക്കുകയായിരുന്നു

Author : അരുണ്‍ ടി. വിജയന്‍

ഒറ്റയടിപ്പാതയിലൂടെ
സൈക്കിളില്‍
പറക്കുകയായിരുന്നു

മുന്നിലും പിന്നിലും
ആരുമുണ്ടായിരുന്നില്ലെങ്കിലും
ഇന്നലെ കണ്ടവര്‍ മുതല്‍
കണ്ട് മറന്നവര്‍ വരെ
വഴിയോരത്ത് നിന്ന് 
കൈ വീശുന്നു

മുന്നിലെ
സൈക്കിള്‍ട്ടയര്‍പ്പാടുകള്‍
വഴിതെറ്റുന്നില്ലെന്ന്
എന്നെ ഉറപ്പാക്കി

ദൂരമേറെ ചെന്നപ്പോള്‍ 
ചുവന്ന ആകാശം
തിരശ്ശീല വിരിച്ചു
അതില്‍ 
കൂടണയാന്‍ പായുന്ന 
പക്ഷികളുടെ ചിത്രങ്ങള്‍
ആരോ 
വരച്ച് ചേര്‍ത്തിരിക്കുന്നു
ക്യാന്‍വാസിലെ
കറുത്ത നിറങ്ങളായി
പണിയൊതുക്കുന്ന
പണിക്കാരും
പന്ത് കളിക്കുന്ന
കളിക്കാരും

ഒറ്റയടിപ്പാത
ചേരുന്നത്
തിരശ്ശീലയിലേയ്ക്കാകാം  
തിരശ്ശീലയ്ക്കിപ്പുറം
അവസാന റൗണ്ട്
ചീട്ടിടുന്നവര്‍

അവര്‍ക്കപ്പുറം
ഉണങ്ങിവീണ ഇലകളില്‍
ചേര്‍ന്നിരിപ്പുണ്ട്
പണ്ടെങ്ങോ മരിച്ചുപോയ
ജീവിതങ്ങള്‍

സൈക്കിള്‍
തിരശ്ശീലയിലെ
മറ്റൊരു ചിത്രമാകുമ്പോള്‍
പൂര്‍ണ്ണ നഗ്‌നനായ ഒരുവന്‍
ദൈവമെന്ന് പരിചയപ്പെടുത്തി
അപ്പോള്‍ ഞാനോയെന്ന് 
ഞാനും!

തിരിഞ്ഞുനോക്കുമ്പോള്‍
നഗ്‌നതയിലേക്ക് ഉറ്റുനോക്കുന്ന
പ്രതീക്ഷകള്‍
അവര്‍ കാണികളോട് പറയുന്നു
ഇനിയും ഇലകള്‍ വിരിയും
കൊഴിയണമെന്ന് കരുതിയല്ല
കിളികള്‍ മുട്ടയിടും
ആര്‍ക്കും ആഹാരമാകാനല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറില്ല, പൊരുതിയത് ബ്രെവിസ് മാത്രം

കുളിപ്പിക്കുന്നതിനിടെ ആനകള്‍ ഏറ്റുമുട്ടി, യുവതിയുടെ ദേഹത്തുവീണു, ദാരുണാന്ത്യം

വിവാദ ഭാഗങ്ങള്‍ പാടിയതെന്തിന് ?; വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്

SCROLL FOR NEXT