Poems

'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത

അന്തിയാകാറാകുന്നുവഴികളില്‍തിരക്കോടുതിരക്ക്പലയിനംകച്ചവടങ്ങളുംപൊടിപൊടിക്കുന്നു

എം.ആര്‍ രാധാമണി

ന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.തെരുവ്

എം.ആര്‍. രാധാമണി

അന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകള്‍

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ ഇന്നു മുതല്‍ പണമിടപാടും, ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

'നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടിയാണ്'; കമൽ ഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

SCROLL FOR NEXT