Poems

'തെരുവ്'- എം.ആര്‍. രാധാമണി എഴുതിയ കവിത

അന്തിയാകാറാകുന്നുവഴികളില്‍തിരക്കോടുതിരക്ക്പലയിനംകച്ചവടങ്ങളുംപൊടിപൊടിക്കുന്നു

എം.ആര്‍ രാധാമണി

ന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.തെരുവ്

എം.ആര്‍. രാധാമണി

അന്തിയാകാറാകുന്നു
വഴികളില്‍
തിരക്കോടുതിരക്ക്
പലയിനം
കച്ചവടങ്ങളും
പൊടിപൊടിക്കുന്നു

ചിലര്‍
ഗോപ്യമായ ഭാഷയെ
കരിമഷിയെഴുതിയും
പൊട്ടിട്ടും കനകാംബരം ചൂടിയും
പദമാറ്റംകൊണ്ട് മിനുക്കിയും
വാക്കുറപ്പിക്കുന്നു

തിരക്കറിയാതെ
ചേര്‍ന്നുനടക്കുന്നവര്‍
ജീവിതാഘോഷത്തിന്റെ
പുതുമണങ്ങളെ
ആവോളം കശക്കിഎറിയുന്നു

ഒരുവന്‍
പ്രായമായൊരുവളുടെ
മടിശ്ശീല തരപ്പെടുത്തുന്നതിനിടയില്‍
മുലപ്പാലുമണമുള്ള
തീക്ഷ്ണമായ നോട്ടമേറ്റ്
ഒടുങ്ങാതൊടുങ്ങുന്നു

വാഗ്ദാനങ്ങള്‍
വാരിവിതറിപ്പോകുന്ന
ചിലപരസ്യവണ്ടികള്‍
പളപളാന്ന് മിനുങ്ങുന്നു

തെരുവിന്റെ
ഒരൊഴിഞ്ഞമൂലയില്‍
ഒരമ്മയും മൂന്നുമക്കളും
പകര്‍ത്തിഎഴുതിയ
നിഴലുപോലെ
വിശപ്പകന്ന നാളുകളുടെ
ഭൂപടത്തില്‍
ആന്തലിന്റെ കോട്ട
പണിയുന്നു

എവിടെയോ
ഒരുസ്റ്റേജ്പരിപാടി
ഉടന്‍ തുടങ്ങുമെന്നുള്ള
തൊണ്ടപൊട്ടലുകള്‍
കാറ്റിലങ്ങനെ
ഓളംവെട്ടുന്നു

അങ്ങനെ
തെരുവ്
വല്ലാതെ  തിരക്കിലകപ്പെടുമ്പോഴും
നാടകം നടക്കുന്ന
മൈതാനിയിലേക്ക്
തെരഞ്ഞെടുത്ത ചിലര്
മാത്രം
നടന്നുകൊണ്ടിരുന്നു

അതേ
അന്നവിടെ അരങ്ങേറുന്നത്
ജീവിച്ചുമടുത്തവന്റെ സുവിശേഷം
എന്ന നാടകമായിരുന്നു
കാണികള്‍
വന്നുകണ്ടുമടങ്ങുമ്പോഴും
അണിയറയില്‍
വേഷങ്ങളിങ്ങനെ
പകര്‍ന്നാടാന്‍
തെരുവിന്റെ മൂലയിലുള്ള മൈതാനം
നിറഞ്ഞാടിക്കൊണ്ടിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

SCROLL FOR NEXT