Poems

'മരത്തക്കാളിയുടെ മണം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

മരത്തക്കാളികള്‍ കായ്ചു നിന്നആ മണ്‍തിട്ട്തേയിലച്ചുവടിറങ്ങുന്നചെറിയ നീര്‍ച്ചാല്അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്നകറുത്ത റോഡ് 

പി.എം. ഗോവിന്ദനുണ്ണി

രത്തക്കാളികള്‍ കായ്ചു നിന്ന
ആ മണ്‍തിട്ട്
തേയിലച്ചുവടിറങ്ങുന്ന
ചെറിയ നീര്‍ച്ചാല്
അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്ന
കറുത്ത റോഡ് 

വെള്ളക്കാരന്റെ പ്രേതമായി
മഞ്ഞ്
വരാന്തയിലൂടെ ഉലാത്തുന്നു.
പോയ നൂറ്റാണ്ടില്‍നിന്ന്
ഒരു തോക്കിന്‍ കുഴല്‍
ജനലിലൂടെ അകത്തേക്കു നീളുന്നു. 
മെത്തയില്‍നിന്ന് പിടഞ്ഞുണര്‍ന്ന്
ഒരു നിലവിളി
കതകുപിളര്‍ന്ന് പുറത്തേക്കോടുന്നു.
മരത്തക്കാളിയുടെ മണമുള്ള മുലകള്‍
അതിന്റെ മുഖത്തു മുട്ടുന്നു.
ദൂരെ
ശവപേടകത്തില്‍നിന്ന്
ദ്രവിക്കാത്ത മുടിനാരുകള്‍ പെറുക്കി
അവ വയലിനില്‍ കോര്‍ത്ത്
ആരോ വായിക്കുന്നു:
മരങ്ങളോടും കൂരകളോടും മനുഷ്യരോടും
ശമിക്കാത്ത സ്വപ്നങ്ങളോടുംകൂടെ
ഇടിഞ്ഞമര്‍ന്ന മലകളെക്കുറിച്ചുള്ള
പ്രാചീനമായ ഒരീണം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT