Poems

'മരത്തക്കാളിയുടെ മണം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

മരത്തക്കാളികള്‍ കായ്ചു നിന്നആ മണ്‍തിട്ട്തേയിലച്ചുവടിറങ്ങുന്നചെറിയ നീര്‍ച്ചാല്അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്നകറുത്ത റോഡ് 

Author : പി.എം. ഗോവിന്ദനുണ്ണി

രത്തക്കാളികള്‍ കായ്ചു നിന്ന
ആ മണ്‍തിട്ട്
തേയിലച്ചുവടിറങ്ങുന്ന
ചെറിയ നീര്‍ച്ചാല്
അതിന്റെ ഒഴുക്ക് മുറിച്ചുകടക്കുന്ന
കറുത്ത റോഡ് 

വെള്ളക്കാരന്റെ പ്രേതമായി
മഞ്ഞ്
വരാന്തയിലൂടെ ഉലാത്തുന്നു.
പോയ നൂറ്റാണ്ടില്‍നിന്ന്
ഒരു തോക്കിന്‍ കുഴല്‍
ജനലിലൂടെ അകത്തേക്കു നീളുന്നു. 
മെത്തയില്‍നിന്ന് പിടഞ്ഞുണര്‍ന്ന്
ഒരു നിലവിളി
കതകുപിളര്‍ന്ന് പുറത്തേക്കോടുന്നു.
മരത്തക്കാളിയുടെ മണമുള്ള മുലകള്‍
അതിന്റെ മുഖത്തു മുട്ടുന്നു.
ദൂരെ
ശവപേടകത്തില്‍നിന്ന്
ദ്രവിക്കാത്ത മുടിനാരുകള്‍ പെറുക്കി
അവ വയലിനില്‍ കോര്‍ത്ത്
ആരോ വായിക്കുന്നു:
മരങ്ങളോടും കൂരകളോടും മനുഷ്യരോടും
ശമിക്കാത്ത സ്വപ്നങ്ങളോടുംകൂടെ
ഇടിഞ്ഞമര്‍ന്ന മലകളെക്കുറിച്ചുള്ള
പ്രാചീനമായ ഒരീണം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT