Poems

ഇരുട്ട് മെല്ലെ വെളിച്ചമാകുമ്പോള്‍

നീല ഇലകളുള്ള മരത്തില്‍കിളിര്‍ത്ത് തൂങ്ങുന്നമിശറുകള്‍

സന്ദീപ് കെ. രാജ് 

നീല ഇലകളുള്ള മരത്തില്‍
കിളിര്‍ത്ത് തൂങ്ങുന്ന
മിശറുകള്‍

ഒച്ചുകള്‍
കിതയ്ക്കുന്ന വേഗത്തില്‍
നാട്
വേരിലേക്ക് ചുരുളുന്നു

പിഴച്ച കാലം
വടിയുടെ എതിരറ്റത്തേക്ക്
നടന്ന് പോകുന്ന
ഒറ്റക്കാലന്‍
മൂങ്ങകള്‍
ഇടയത്താഴത്തിന്റെ
വരവുകാരാണ്

ഈന്തയോലകളുടെ
ബ്യൂഗിള്‍ വായന നിര്‍ത്തി
പിശറന്‍ കാറ്റ്
രാത്രിയെ
ഉമ്മവെയ്ക്കാതെ
പിരിഞ്ഞ് പോവുന്നു

വേനല്‍ കുളങ്ങളില്‍
ചില്ലാല്‍ കൂരികളുടെ

വിഷാദോത്സവത്തിന്റെ
മേല്‍പ്പോട്ട് തെറിക്കുന്ന
ഉറങ്ങാത്ത മീന്‍ കണ്ണുകള്‍

മൂന്ന് മക്കളുമായി
ഒരു മുക്കുവ ക്രിസ്തു
നാട്ടിടവഴിയുടെ
വെളിച്ചമില്ലായ്മയിലേക്ക്
ദയനീയതയുടെ
വലയെറിയുന്നു

ഒരാടിനെ കൊന്ന
വിരുന്നില്‍
ഇനിയും ക്ഷണിക്കപ്പെടാത്ത
അതിഥികളുണ്ട്

പകല്‍ കുരിശുപോലെ
ചുമലേറ്റിനില്‍ക്കുന്ന 
രാത്രിക്കടിയിലാണിപ്പോള്‍
വീട്

ഇനി
എവിടേയ്ക്ക്
വഴികാട്ടുമെന്നറിയില്ല
ചുമന്ന തൊണ്ടയില്‍
ക്ലാരനെറ്റുമായി വരുന്ന
ഇരുട്ടിലെ കുറുക്കന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

'എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; ഞങ്ങള്‍ അതിസമ്പന്നരല്ല, ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല'

SCROLL FOR NEXT