Entertainment

24 കൊല്ലവും മടികൂടാതെ ചാന്‍സിനു വേണ്ടി വിളിച്ചുകൊണ്ടിരുന്നു; ഈ സിനിമയ്ക്ക് വേണ്ടി വിനീത് നേരിട്ട് വിളിച്ചു

നടന്‍ ജയരാജിനെ പ്രശംസിച്ചുകൊണ്ടുള്ള നിര്‍മാതാവ് അമര്‍ പ്രേമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടന്‍ ജയരാജിനെ പ്രശംസിച്ചുകൊണ്ടുള്ള നിര്‍മാതാവ് അമര്‍ പ്രേമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങളായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഒതുങ്ങിയിരുന്ന അദ്ദേഹത്തിന് വിനീത് ശ്രീനിവാസന്‍ നേരിട്ടു വിളിച്ചു നല്‍കിയ ചിത്രമാണ് ഹെലനിലേത് എന്നാണ് അമര്‍ പ്രേം പറയുന്നത്. 

അമര്‍ പ്രേമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഹെലന്‍  വിനീത് ശ്രീനിവാസന്‍ ഇഷ്ട്ടം 
1995 ല്‍ കെ മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ കള്ളന്‍ ദാമോദരന്‍ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറില്‍ പരം സിനിമയിലും ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുവാനോ ,അല്ലെങ്കില്‍ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം ,പക്ഷെ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാന്‍സിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു , ആ അദേഹത്തിന്റെ ഫോണിലേക്ക് വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തി നേരിട്ട് വിളിച്ചു നല്കിയ സിനിമയാന് ഹെലന്‍ ... ഹെലന്‍ സിനിമ കണ്ടിറങ്ങിയവര്‍ക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന് ,ഹെലന്‍ എനിക്ക് പ്രീയപ്പെട്ടതാകുന്നു എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചെര്‍ത്തു നിര്‍ത്തിയതിന് വിനീത് ഭായ് ഒരിക്കല്‍ കൂടി നന്ദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT