രാം ചരണും ഭാര്യയും കുഞ്ഞിനൊപ്പം/ ചിത്രം: പിടിഐ 
Entertainment

'കുഞ്ഞിന് പേരൊക്കെ കണ്ടുവച്ചിട്ടുണ്ട്', രാജകുമാരിയെ കയ്യിലെടുത്ത് ആദ്യമായി കാമറയ്ക്ക് മുന്നിൽ രാം ചരണും ഭാര്യയും; ചിത്രങ്ങൾ

പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും സ്വർ​ഗത്തിലേക്ക് കുഞ്ഞ് രാജകുമാരിയുടെ വരവ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ രാം ചരൺ മാധ്യമങ്ങളോട് സംസാരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് തെലുങ്ക് നടൻ രാം ചരണിന്റെയും ഭാര്യ ഉപാസന കാമിനേനി കോനിഡെലയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണിയെത്തിയത്. പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും സ്വർ​ഗത്തിലേക്ക് കുഞ്ഞ് രാജകുമാരിയുടെ വരവ്. ഇപ്പോഴിതാ കുഞ്ഞമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ രാം ചരണിന്റെയും ഉപാസനയുടെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

ഇന്നലെ വൈകിട്ട് അപ്പോളോ ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് രാം ചരൺ മാധ്യമങ്ങളോട് സംസാരിച്ചത്. താരദമ്പതികൾ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം ഫാൻ പേജുകളിൽ നിറഞ്ഞുകഴിഞ്ഞു. ഉപാസനയെയും കുഞ്ഞിനെയും നന്നായി നോക്കിയ ആശുപത്രി അധികൃതർക്കും കുടുംബത്തിനായി പ്രാർത്ഥിച്ച ആരാധകർക്കും താരം നന്ദി പറഞ്ഞു. 

ജൂൺ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. അപ്പോളോ ആശുപത്രിയുടെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ കൂടിയാണ് ഉപാസന. കുഞ്ഞിനായുള്ള പേര് കണ്ടുവച്ചിട്ടുണ്ടെന്നും ഉടനെ അത് പങ്കുവയ്ക്കുമെന്നും രാം ചരൺ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT