പ്രണവിന്റെ വിയോ​ഗത്തിൽ നടി സീമ ജി നായർ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'ജീവിച്ച് കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, കാണണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നു'; നടി സീമ

പ്രണവിന്റെ വിയോ​ഗത്തിൽ ദുഖം പങ്കുവെച്ച് നടി സീമ ജി നായർ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ നിരവധി പേർക്ക് പ്രചോദനമായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോ​ഗം മലയാളികളെ ഒന്നാകെ ദുഖത്തിലാഴ്ത്തി. ബൈക്ക് അപകടം ശരീരം തളർത്തിയെങ്കിലും ജീവിതത്തോട് നിരന്തരം പോരാടിയായിരുന്നു പ്രണവ് ജീവിച്ചിരുന്നത്. നിരവധിയാളുകൾ പ്രണവിന്റെ വേർപാടിൽ വേദന പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ-സീരിയൽ താരം സീമ ജി നായർ പ്രണവിന്റെ വിയോ​ഗത്തിൽ പങ്കുവെച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പ്രണവിനെ കാണാൻ ആ​ഗ്രഹിച്ചിരുന്നുവെന്നും. മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നടി ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ജീവിച്ചു കൊതിതീരാതെ മടങ്ങിയ പ്രണവിന്റെ വിയോ​ഗത്തെ ഷഹാന എങ്ങനെ അതിജീവിക്കുമെന്നും താരം പറഞ്ഞു. 

സീമയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്‌ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT