തൃഷ/ ട്വിറ്റർ 
Entertainment

'ഏറ്റവും വേദനിച്ച ആഴ്ചകളിലൊന്ന്'; കോവിഡ് ബാധിച്ചെന്ന് തൃഷ

എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. പുതുവർഷത്തിന് തൊട്ടുമുൻപായാണ് താരം കോവിഡ് ബാധിതയായത്. എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം ട്വിറ്ററിൽ കുറിച്ചു. 

തൃഷയുടെ കുറിപ്പ് വായിക്കാം

എല്ലാ മുന്‍കരുതലും സുരക്ഷയും എടുത്തിട്ടും പുതു വര്‍ഷത്തിന് തൊട്ടു മുന്‍പായി എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിങ്ങള്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ആഴ്ചകളില്‍ ഒന്നായി ഇത് മാറി. ഇപ്പോള്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ വാക്‌സിനേഷന് നന്ദി. എല്ലാവരും മുന്‍പ് ചെയ്തിരുന്ന എല്ലാ മുന്‍കരുതലും തുടരൂ. രോഗം മാറി ഉടനെ വീട്ടിലേക്ക് പോകാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മികച്ച കുടുംബത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.- തൃഷ കുറിച്ചു.

സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായകൻ പ്രിയദർശൻ ഇന്നലെയാണ് കോവിഡ് പോസിറ്റീവായത്. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നടി സ്വര ഭാസ്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT