റിച്ച ഛദ്ദ ഫെയ്സ്ബുക്ക്
Entertainment

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വനിത നിര്‍മാതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് റിച്ച പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്റെ നിലപാട് തുറന്നു പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിയാണ് റിച്ച ഛദ്ദ. ഇപ്പോള്‍ ശ്രദ്ധനേടുന്നത് തന്റെ സ്ത്രീ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള റിച്ചയുടെ തുറന്നു പറച്ചിലാണ്. എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ലെന്നാണ് താരം പറഞ്ഞത്. വളരെ ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വനിത നിര്‍മാതാക്കളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് റിച്ച പറയുന്നത്.

എല്ലാ സ്ത്രീകളും പുണ്യാത്മകളാണ് എന്ന് എനിക്ക് തോന്നുന്നില്ല. വനിത നിര്‍മാതാക്കളുമായി എനിക്ക് വളരെ മോശം അനുഭവങ്ങളുണ്ട്. ചെക്ക് മടങ്ങിയത് ഉള്‍പ്പടെയുള്ളത്. അവരെല്ലാം ട്വിറ്ററില്‍ ഫെമിനിസ്റ്റാണെന്നാണ് നടിക്കുന്നത്. എനിക്കൊപ്പം മത്സരിക്കുന്ന ടോക്‌സിക്കായ സഹതാരങ്ങളുമുണ്ട്. - റിച്ച പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ ആയതുകൊണ്ട് മാത്രം ആരും ഫെമിനിസ്റ്റ് ആവണമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പുരുഷാധിപത്യരും സ്ത്രീവിരുദ്ധരുമായ ധാരാളം സ്ത്രീകളെയും ഫെമിനിസ്റ്റുകളായ ധാരാളം പുരുഷന്മാരെയും തനിക്കറിയാം എന്നുമാണ് നടി പറയുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരമണ്ടിയാണ് റിച്ചയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT