കൊച്ചി; താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടുംസിനിമകളുടെ ഷൂട്ടിങ് നടത്തിയതിൽ പ്രതിഷേധം. അഞ്ച് സിനിമകളുടെ ഷൂട്ടിങ്ങാണ് ഇന്ന് നടന്നത്. തുടർന്ന് ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല. ഇതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചത്.
സൂപ്പർതാരങ്ങൾ ഉൾപ്പടെ വൻതാരനിരയാണ് യോഗത്തിൽ പങ്കെടുത്തത്. നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാകും അപേക്ഷ പരിഗണിക്കുക. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി.
ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിഖിലാ വിമൽ, കോട്ടയം രമേഷ് തുടങ്ങി എട്ട് താരങ്ങൾക്ക് അമ്മ അടുത്തിടെ അംഗത്വം നൽകി. ഇവർ യോഗത്തിൽ പങ്കെടുത്തു. അമ്മയുടെ കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി പി പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ചു. അമ്മയിലെ വനിതാ അംഗങ്ങൾക്കെതിരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മോശം പരാമർശങ്ങൾ ശക്തമായി നേരിടുന്ന കാര്യവും സൈബർ ലോകത്ത് അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും ചർച്ചയായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates