Eko വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇങ്ങനെ ഒരു സീൻ കൂടി ഉൾപ്പെടുത്തിയിരുന്നേൽ വേറെ ലെവൽ ആയേനെ'; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ് വിഡിയോ

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രത്തിന്റെ നിർമാണം.

സമകാലിക മലയാളം ഡെസ്ക്

തിയറ്ററിന് പിന്നാലെ ഒടിടിയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ. കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ബാഹുൽ രമേശും ദിൻജിത്ത് അയ്യത്താനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. പൂർണമായി പറഞ്ഞു പോകാതെ പ്രേക്ഷകർക്ക് ചിന്തിക്കാനും അവസരം നൽകിയ ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിൽ ഇല്ലാത്ത ക്ലൈമാക്സ് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എഐയുടെ സഹായത്തോടെയുള്ള ഫാൻ-മെയ്ഡ് ക്ലൈമാക്സ് വിഡിയോയാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ക്ലൈമാക്സിലെ കാണാക്കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ "pink_storiez" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഒരു ദിവസം കൊണ്ട് 2.2 ദശലത്തിലധികം കാഴ്ചകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. "ഈ സീനും കൂടി കണ്ടിരുന്നെങ്കിൽ എന്ന് ഉണ്ടായിരുന്നു, ഇപ്പോൾ സമാധാനയി" എന്നാണ് വിഡിയോയിൽ ഒരാൾ കുറിച്ചത്. "ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്" എന്നാണ് മറ്റൊരു കമന്റ്. ബിയാന മോമിൻ, സൗരഭ് സച്ച്ദേവ, സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമാണ് എക്കോ.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.

Cinema News: An unseen climax from Eko goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും

പ്രസവം കഴിഞ്ഞപ്പോള്‍ വേദനയും ദുര്‍ഗന്ധവും, 75 ദിവസത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് തുണികഷ്ണം പുറത്തു വന്നു; ചികിത്സാപ്പിഴവിനെതിരെ പരാതി

SCROLL FOR NEXT