ആഞ്ജലീന ജോളിയും ഷിലോയും എഎഫ്പി
Entertainment

അച്ഛന്റെ പേര് ഒഴിവാക്കണം: അപേക്ഷ നൽകി ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും മകൾ

തന്റെ പേരിൽ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് താരദമ്പതികളുടെ മകൾ ഷിലോ ജോളി-പിറ്റ്

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: വൻ വിവാദമായി മാറിയ വിവാഹമോചനമായിരുന്നു ഹോളിവുഡ് സൂപ്പർതാരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്‍റെയും. ഇപ്പോൾ തന്റെ പേരിൽ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ് താരദമ്പതികളുടെ മകൾ ഷിലോ ജോളി-പിറ്റ്.

18ാം ജന്മദിനത്തിനാണ് പേര് മാറ്റണം എന്നാവശ്യവുമായി ഷിലോ ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തത്. ഷിലോ നോവൽ ജോളി-പിറ്റ് എന്നാണ് താരപുത്രിയുടെ മുഴുവൻ പേര്. ഇതിൽ അച്ഛന്റെ പേരിൽ നിന്നുള്ള പിറ്റ് ഒഴിവാക്കണം എന്നാണ് ആവശ്യപ്പെട്ടത്. ബ്രാഡ് പിറ്റിനും ആഞ്ജലീന ജോളിക്കും ജനിച്ച കുട്ടികളിൽ മൂത്തമകളാണ് ഷിലോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദത്തെടുത്ത കുട്ടികൾ ഉൾപ്പടെ ആറ് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇവരിൽ 15 വയസ്സുള്ള മകൾ വിവിയൻ തന്‍റെ പേരിൽ നിന്ന് പിറ്റ് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ദി ഔട്ട്സൈഡേര്‍സ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് വിവിയന്‍ പിറ്റ് എന്ന പിതാവിന്‍റെ പേര് ഒഴിവാക്കിയത്. വിവിയന്‍ ജോളി എന്നാണ് പോസ്റ്ററില്‍ കൊടുത്തത്. ഇവരുടെ മൂത്ത മകൾ സഹാറ ഒരു കോളേജ് പരിപാടിക്കിടെ തന്‍റെ പിതാവിന്‍റെ പേര് ഉപേക്ഷിച്ച് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ വൈറലായിരുന്നു. 2016-ൽ ആഞ്ജലീന ജോളിയില്‍ നിന്നും വിവാഹമോചനം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

മുട്ടില്‍ മരംമുറി: വനം വകുപ്പ് പിടിച്ചെടുത്ത മരത്തടികള്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തിരിച്ചടി

SCROLL FOR NEXT