Shwetha Menon, Ansiba Hassan 
Entertainment

'ശ്വേത മേനോനെ വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും നേരിട്ട് വന്ന് പറയട്ടെ'; ശ്വേതയുടെ വാദം തള്ളി അന്‍സിബ

സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ശ്വേത മേനോന് മറുപടി നല്‍കി അന്‍സിബ ഹസ്സന്‍. തനിക്ക് പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയുമുണ്ടെന്ന ശ്വേതയുടെ പോസ്റ്റിനാണ് അന്‍സിബ മറുപടി നല്‍കിയിരിക്കുന്നത്. ശ്വേത മേനോനോട് രാജിവെക്കരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞുവെന്നതില്‍ വിശ്വാസമില്ലെന്നാണ് അന്‍സിബ പറയുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ വന്ന് പറയട്ടെ എന്നും അന്‍സിബ പറഞ്ഞു. ടിനി ടോമിനെതിരായ കേസില്‍ മൊഴി നല്‍കാനായി എത്തിയപ്പോഴായിരുന്നു അന്‍സിബയുടെ പ്രതികരണം.

'ശ്വേതാ മേനോന്റെ വാക്കുകളില്‍ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കില്‍ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാന്‍ പോകുന്നത്.' എന്നാണ് അന്‍സിബ പറഞ്ഞത്.

അതേസമയം ടിനി ടോമിനെതിരായ കേസില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ മടങ്ങി. പൊലീസ് അറിയിച്ചതനുസരിച്ച് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ മറുപടി. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പറഞ്ഞു.

Ansiba Hassan says she doesn't believe Shwetha Menon. Asks Mammootty and Mohanlal to give clarification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15ാം വയസിൽ വൈഭവിന് അരങ്ങേറ്റം; സച്ചിന്റെ റെക്കോർഡ് പഴങ്കഥ; സഞ്ജു പുറത്ത്; ഇന്ത്യക്ക് ബാറ്റിങ്

ഹൗ... എന്തൊരു നാറ്റം! ഡെലിവറി ചെയ്തത് വിയര്‍പ്പുനാറ്റമുള്ള വസ്ത്രങ്ങള്‍; പ്രമുഖ ബ്രാന്റിനെതിരെ തൃഷ

കിലിയൻ എംബാപ്പെയുടെ വി‍‍ഡിയോ കണ്ട് ഈജിപ്ത് താരങ്ങൾ പെനാൽറ്റി എടുത്തു! പിന്നീട് സംഭവിച്ചത്...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

'12 കോടിയെന്ന് പറഞ്ഞ് തുടങ്ങി, ചെലവായത് 35 കോടി; തിരിച്ച് കിട്ടിയത് മൂന്ന് കോടിയില്‍ താഴെ'; 'ബ്രാന്ദ'യെക്കുറിച്ച് നിര്‍മാതാവ്