നടൻ ബാലയും ഭാര്യ എലിസബത്തും വേർപിരിയുന്നതായി നിരവധി വാർത്തകളാണ് പുറത്തുവന്നത്. അതിനിടെ വേർപിരിയൽ സൂചന നൽകുന്ന ബാലയുടെ വിഡിയോയും വൈറലായി. അതിനിടെ യൂട്യൂബിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് എലിസബത്ത്. ആളുകളെ അലട്ടുന്ന ജീവിതചര്യ രോഗങ്ങളെക്കുറിച്ചാണ് എലിസബത്ത് യൂട്യൂബ് ചാനലിലൂടെ സംസാരിക്കുന്നത്. ഇപ്പോൾ ചാനലിൽ പങ്കുവച്ച പുതിയ വിഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിലാണ് താരം പ്രതികരിച്ചത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഭാവനയിൽ നിന്നും പലരും മെനഞ്ഞെടുത്ത കാര്യങ്ങൾ പുറത്തുവരുന്നുണ്ടെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നും എലിസബത്ത് പറയുന്നു. എന്നാൽ താൻ സൈക്യാട്രിസ്റ്റ് ആണെന്ന തരത്തിൽ വാർത്തകളുണ്ടെന്നും അത് ശരിയല്ലെന്നും എലിസബത്ത് വ്യക്തമാക്കി.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം. ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്‌റ്റോ അല്ല. ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു. ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകാം.- എലിസബത്ത് പറഞ്ഞു.
കൂടാതെ വിഷാദം ആലട്ടുന്നവർക്കും എലിസബത്ത് ഉപദേശങ്ങൾ നൽകുന്നുണ്ട്. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെങ്കിൽ അവരവർ തന്നെ വിചാരിക്കണം. വേറെ ഒരാൾക്കും മറ്റൊരാൾ സന്തോഷത്തോടെ ഇരിക്കണമെന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടായി നമ്മൾ ആത്മഹത്യ ചെയ്താൽ ആളുകൾ നമ്മൾ നല്ല ആളുകളാണെന്നു പറയും. പക്ഷേ ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടാൽ അവർക്ക് വട്ടാണെന്നേ പറയൂ. ആരും നമ്മെ സപ്പോർട്ട് ചെയ്യാനുണ്ടാവില്ല. നമ്മൾ ഹാപ്പിയായി ഇരിക്കാൻ നമ്മൾ തന്നെ വിചാരിക്കണം. ഡിപ്രഷനിലൂടെയും മറ്റും പോകുന്ന ആളുകൾ സൈക്യാട്രിസ്റ്റിന്റേയോ സൈക്കോളജിസ്റ്റിന്റേയോ സഹായം തേടണം.- എലിസബത്ത് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates