ഫയല്‍ ചിത്രം 
Entertainment

അമിതാഭ് ബച്ചന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയേക്കും; മുംബൈ കോർപറേഷൻ നടപടി ആരംഭിച്ചെന്ന് റിപ്പോർട്ട് 

2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

ടൻ അമിതാഭ് ബച്ചന്റെ 'പ്രതീക്ഷ' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയേക്കും. റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബച്ചന് നോട്ടീസ് നൽകിയിരുന്നു. 2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയാണ് ഇത്. 

നടപടികൾ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടൻ പൊളിച്ചുനീക്കുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിർണ്ണയിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബച്ചനും രാജ്കുമാർ ഹിരാനിയും ഉൾപ്പെടെ ഏഴ് പേർക്കാണ് നാല് വർഷം മുമ്പ് അനധികൃത നിർമാണം ചൂണ്ടിക്കാട്ടി  നോട്ടീസ് നൽകിയത്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകൾ ബച്ചന്റെ ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം കോർപ്പറേഷൻ ഏറ്റെടത്തിരുന്നു. 

കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രയാൻ മിറാൻഡയാണ് ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇപ്പോൾ പ്രശ്നം ഉന്നയിച്ചത്. "2017ൽ റോഡ് വീതികൂട്ടൽ നയപ്രകാരം അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. നോട്ടീസ് നൽകിയിട്ടും എന്താണ് ആ ഭൂമി ബിഎംസി എടുക്കാത്തത്? ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കിൽ ബിഎംസി ഉടനടി ഏറ്റെടുക്കുമായിരുന്നു. നോട്ടീസ് നൽകിയ ശേഷം റോഡ് വീതികൂട്ടൽ പദ്ധതിക്ക് അപ്പീൽ ആവശ്യമില്ല", മിറാൻഡ പറഞ്ഞു. 


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT