ചെന്നൈ: പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാമറ കൊണ്ട് ഫ്രെയിമുകലില്‍ കവിത രചിച്ച കലാകാരനായാണ് മെല്ലി ഇറാനിയെ അറിയപ്പെടുന്നത്. ബോളിവുഡിലെ ആദ്യ ശബ്ദസിനിമ ആലം ആരയുടെ കാമറാമാന്‍ ആദി എം ഇറാനിയുടെ മകനാണ്.
പിതാവില്‍ നിന്നും ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച മെല്ലി ഇറാനി, മലയാള സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 1961 ല്‍ ജ്ഞാനസുന്ദരിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. എഴുപതുകളിലെ നവതരംഗ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു മെല്ലി ഇറാനി. കെ എസ് സേതുമാധവൻ, ഹരിഹരൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട കാമറാമാനായിരുന്നു മെല്ലി ഇറാനി
അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, അടിമകള്‍, വാഴ് വേ മായം, അരനാഴിക നേരം, ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചമി, ലാവ, അങ്കുരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, പൂച്ചസന്യാസി, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷയൊരുക്കി. ഹരിഹരന്‍ സംവിധാനം ചെയ്ത വെള്ളമാണ് (1985) മെല്ലി ഇറാനിയുടെ അവസാന മലയാള ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates