Sunny Joseph Express
Entertainment

"പിറവി'യിൽ കാമറാമാനാകുമെന്ന് വിചാരിച്ചിരുന്നില്ല; ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല': സണ്ണി ജോസഫ്- വിഡിയോ

ചിലപ്പോൾ ഈ തരത്തിലൊരു ഓ​ർ​ഗാനിക് ഫീൽ അതിന് വരില്ലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'പിറവി'യിൽ താനായിരിക്കും കാമറാമാനെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രശസ്ത ഛായാ​ഗ്രഹകനും സംവിധായകനുമായ സണ്ണി ജോസഫ്. വളരെ പെട്ടെന്നാണ് താൻ പിറവിയുടെ കാമറാമാനാകുന്നതെന്നും അതുകൊണ്ട് തന്നെ കൂടുതലൊന്നും ചിന്തിക്കാനോ അമിതമായി തയ്യാറെടുക്കാനോ ഒന്നും തനിക്ക് സമയമില്ലായിരുന്നുവെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു.

"യഥാർഥത്തിൽ, 'പിറവി' എന്റെ നാലാമത്തെ ചിത്രമായിരുന്നു. എന്റെ ആദ്യത്തെ മൂന്ന് സിനിമകളും ഏതാണ്ട് യാദൃശ്ചികമായി സംഭവിച്ചവയാണ്. അവയെല്ലാം ഷാജി ചേട്ടനുമായി അടുത്ത ബന്ധമുള്ളവയായിരുന്നു. എന്റെ ആദ്യ ചിത്രത്തിന് ശേഷം, എനിക്കത് അത്ര നല്ലതല്ലെന്ന് തോന്നിയതിനാൽ സിനിമാട്ടോഗ്രഫി ഉപേക്ഷിച്ച് സംവിധാനത്തിലേക്ക് മാറാൻ പോലും ഞാൻ തീരുമാനിച്ചിരുന്നു.

പക്ഷേ ഞാൻ ഷാജിയെ കണ്ടപ്പോൾ, അപ്രതീക്ഷിതമായി അദ്ദേഹം അടുത്ത പ്രൊജക്ട് 'ഈണം മറന്ന കാറ്റ്' എന്നെ ഏൽപ്പിച്ചു. അത് അ​ദ്ദേഹത്തിന് വേണ്ടി ഉദ്ദേശിച്ചതായിരുന്നു. അത് എന്റെ വിധിയായി കരുതി ഞാൻ ഏറ്റെടുത്തു. ‘തീർത്ഥം’ ചെയ്യുന്ന സമയത്ത് എനിക്ക് തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു. ആദ്യമായി റഷുകൾ കണ്ടപ്പോൾ എനിക്ക് വലിയ നിരാശ തോന്നി.

"യെല്ലോ സ്റ്റോക്കിലാണ്" അന്ന് ഫൂട്ടേജ് പ്രോസസ്സ് ചെയ്തത്. ഫിലിം സ്റ്റോക്ക് മോശമായി സൂക്ഷിച്ചിരുന്നതിനാൽ ദൃശ്യങ്ങൾ മുഴുവൻ തിരിഞ്ഞു മറിഞ്ഞു. അന്ന് എനിക്ക് അതറിയില്ലായിരുന്നു. ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടതായി എനിക്ക് തോന്നി. ഷാജി ചേട്ടനോട് എനിക്ക് പോകണമെന്ന് വരെ ഞാൻ പറഞ്ഞു.

പക്ഷേ അദ്ദേഹം എന്നോട് പറഞ്ഞു, "സിനിമ പൂർത്തിയാക്കാതെ നിനക്ക് പോകാനാകില്ല. ആദ്യം അത് പൂർത്തിയാക്കുക എന്ന്. അങ്ങനെ അത് ഞാൻ എന്റേതായ രീതിയിൽ പൂർത്തിയാക്കി. പിന്നീട്, ദൃശ്യങ്ങൾ ശരിയായി അച്ചടിച്ചപ്പോൾ, അടൂർ ഗോപാലകൃഷ്ണൻ റഷുകൾ കാണാനിടയായി. അത് നല്ലതാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഫിലിം സ്കൂളിനു ശേഷം കേരളത്തിൽ നിന്ന് എനിക്ക് ലഭിച്ച ആദ്യത്തെ പ്രോത്സാഹനങ്ങളിൽ ഒന്നായിരുന്നു അത്.

അത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. പിന്നെ ഷാജിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രൊജക്ടായ 'ഒരു തൂവൽ പക്ഷി' വന്നു. പിന്നെ പിറവി. എന്റെ ആദ്യത്തെ സിനിമാ യാത്രയിലേക്ക് എന്നെ കൊണ്ടുവരുന്നത് ഷാജി (ഷാജി എൻ കരുൺ) ചേട്ടനാണ്. അങ്ങനെ പിറവി സംഭവിക്കുന്നു. പിറവിയിൽ ഞാൻ കാമറാമാൻ ആകുമെന്ന് പോലും വിചാരിച്ചിരുന്നില്ല.

ഓപ്പറേറ്റ് ചെയ്യാൻ എന്നോട് പറയുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവിടെയും ഒരു സർപ്രൈസ് ഉണ്ടായിരുന്നു. പൂജയൊക്കെ കഴിഞ്ഞപ്പോൾ എന്നാൽ തുടങ്ങുവല്ലേ സണ്ണി എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ എനിക്ക് പിടികിട്ടിയില്ല. ഞാനൊന്ന് പകച്ചു. ഞാനൊന്ന് നോക്കി. ലൈറ്റിങ്.. കയറിക്കോ എന്ന് അദ്ദേഹം പറഞ്ഞു.

അപ്പോഴാണ് ഞാനാണ് ഛായാഗ്രഹകനെന്ന് എനിക്ക് മനസ്സിലായത്. അതെന്നെ ശരിക്കും സഹായിച്ചു. അമിതമായി ചിന്തിക്കാനോ അമിതമായി തയ്യാറെടുക്കാനോ ഒന്നും എനിക്ക് സമയമില്ലായിരുന്നു. ഇല്ലെങ്കിൽ ഞാനിതെല്ലാം കൂടി തലയിലിട്ട് പുകച്ച് ആവശ്യമില്ലാത്ത തയ്യാറെടുപ്പുകളൊക്കെ നടത്തി, ചിലപ്പോൾ ഈ തരത്തിലൊരു ഓ​ർ​ഗാനിക് ഫീൽ അതിന് വരില്ലായിരുന്നു.

എല്ലാം അതിന്റെ രീതിയിൽ ഓർ​ഗാനിക് ആയി സംഭവിച്ചു. തിരി‍ഞ്ഞു നോക്കുമ്പോൾ, സഹജമായി സംഭവിച്ച ആ പ്രക്രിയയിലൂടെ പിറവിയെ രൂപപ്പെടുത്താനായി. അതെന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു". - സണ്ണി ജോസഫ് പറഞ്ഞു.

Cinema News: Cinematographer Sunny Joseph talks about Piravi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

'സിനിമ പോലെയല്ല; യഥാർഥത്തിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്'

വീട്ടിലെ ഈ സാധനങ്ങള്‍ കാലങ്ങളോളം ഉപയോഗിക്കരുത്

'200 പേര്‍ പുറപ്പെട്ടാല്‍ എത്തുക 20 പേര്‍'; അതിഥിത്തൊഴിലാളികളെ ട്രെയിനില്‍വെച്ച് റാഞ്ചാന്‍ സംഘങ്ങള്‍ , കേരളത്തില്‍ തൊഴിലാളി ക്ഷാമം

മാസംതോറും 9,250 രൂപ വരെ പെന്‍ഷന്‍; പലിശ റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം, അറിയാം ഈ സ്‌കീം

SCROLL FOR NEXT