കങ്കുവ 
Entertainment

'കങ്കുവയിലെ അലർച്ച കേട്ട് തലവേദന'; വിമർശനം കനത്തു, ശബ്ദം കുറയ്ക്കുമെന്ന് നിർമാതാവ്

കങ്കുവയുടെ രണ്ടാം ഭാഗവുമായി മുന്നോട്ടുപോവാനുള്ള തയാറെടുപ്പിലാണെന്ന് നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്

മ്പൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രമാണ് സൂപ്പർതാരം സൂര്യ നായകനായി എത്തിയ കങ്കുവ. ശിവ സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ചിത്രത്തിന്റെ ശബ്ദകോലാഹലത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ചിത്രത്തിൽ അലർച്ച സഹിക്കാനാവില്ലെന്നും തലവേദനയെടുക്കുന്നു എന്നുമായിരുന്നു വിമർശനം. ഇപ്പോൾ അതിൽ പരിഹാരം കണ്ടിരിക്കുകയാണ് നിർമാതാക്കൾ.

തിയേറ്ററുകളിൽ സിനിമയുടെ വോളിയം മൈനസ് രണ്ട് ആയി കുറയ്ക്കാനാണ് നിർമാതാവ് ജ്ഞാനവേൽ രാജ നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ച മുതൽ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമയെത്തുക. തെലുങ്ക് ഓൺലൈൻ മാധ്യമമായ ആകാശവാണിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കിട്ടിയും ചിത്രത്തിലെ ഉയര്‍ന്ന ശബ്ദത്തെക്കുറിച്ച് കുറിച്ചിരുന്നു. അവസാന നിമിഷത്തില്‍ വരുന്ന മാറ്റങ്ങളാണ് ശബ്ദത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്. ശബ്ദം കേട്ട് തലവേദനയുമായി പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ചിത്രം കാണാന്‍ വീണ്ടും എത്തില്ലെന്നും അദ്ദേഹം കുറിച്ചു.

അതിനിടെ കങ്കുവയുടെ രണ്ടാം ഭാഗവുമായി മുന്നോട്ടുപോവാനുള്ള തയാറെടുപ്പിലാണെന്ന് നിര്‍മാതാവ് വ്യക്തമാക്കി. അജിത്തുമായുള്ള ശിവയുടെ സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗത്തിന് ജോലികള്‍ ആരംഭിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിയാവും വില്ലനായി എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT