Deepak Parambol ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ തല ഇടിക്കണ്ടതായിരുന്നു, ഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്; അല്ലെങ്കിൽ തട്ടി പോകണ്ടതായിരുന്നു'

സിനിമയിലെ ഒരു സീക്വൻസ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'വരവ്'. ജൂലൈ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നടൻ ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തിയിരുന്നു. 'വരവ്' ചിത്രീരണത്തിനിടെയുണ്ടായ ഒരപകടത്തെ കുറിച്ച് പറയുകയാണ് ദീപക് ഇപ്പോൾ. ഭാ​ഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും ദീപക് പറയുന്നു.

"സിനിമയിലെ ഒരു സീക്വൻസ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് മറിഞ്ഞു പോയി. എന്തോ ഒരു ഭാ​ഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് ആ വിഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായ കാര്യം. അല്ലെങ്കിൽ ഞാൻ തട്ടി പോകണ്ടതായിരുന്നു. ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുവായിരുന്നു. വളയ്ക്കുന്ന സമയത്ത് ജീപ്പ് മറിഞ്ഞ് പോയതാണ്.

ആർക്കും ​ഗുരുതരമായ പരിക്കൊന്നും പറ്റിയിരുന്നില്ല. ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ ദൈവം സ​ഹായിച്ച് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. ശരിക്കും എന്റെ തല പോയി ഇടിക്കണ്ടതായിരുന്നു. മറിയുന്ന സമയത്ത് എവിടെയോ ഒരു സ്ലോ മോഷൻ കിട്ടിയ പോലെ എനിക്ക് തോന്നി. ആ സമയത്ത് ഞാൻ ചാടി.

എന്റെ കാലിന്റെ മുട്ടും കയ്യും ചെറുതായി മുറിഞ്ഞു അത്രയേ ഉണ്ടായുള്ളൂ. ജീപ്പ് നല്ല സ്പീഡിൽ ആണ് മറിഞ്ഞത്. ആ മറിയുന്ന സമയത്ത്, എനിക്കെന്തോ... ചിലപ്പോൾ നമ്മൾ രക്ഷപ്പെടാൻ വേണ്ടിയിട്ട് വന്ന ഒരു തോന്നൽ ആയിരിക്കാം. അല്ലെങ്കിൽ ശരിക്കും എന്റെ തല ഇടിക്കേണ്ടതായിരുന്നു".- റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ദീപക് പറഞ്ഞു.

Deepak Parambol on the accident during the shooting of the movie Varavu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി എം ശ്രീയിൽ സർക്കാർ നിലപാടിനൊപ്പം; മുസ്ലിം ലീഗ് യോഗത്തിൽ ധാരണ

ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല; പിണറായി കള്ളം പറയുന്നു: പിഎംഎ സലാം

'ഇത് ഡീ​ഗോയ്ക്കുള്ള സമ്മാനം, അദ്ദേഹം മുകളിരുന്ന് ആസ്വ​ദിക്കുന്നുണ്ടാകും'- മറഡോണയെ സ്മരിച്ച് മെസി

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

'എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം സമീപിച്ചത്, കഥ കേൾക്കുന്നതിന് മുൻപ് തന്നെ 'നോ' പറഞ്ഞു'; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ച് ജേസൺ