മമ്മൂട്ടിയും ദുൽഖറും/ ഫെയ്സ്ബുക്ക് 
Entertainment

'നടനായപ്പോഴും അച്ഛനായപ്പോഴും ആഗ്രഹിച്ചത് നിങ്ങളെപ്പോലെ ആകാന്‍, മൈ ഡാഡി സ്‌ട്രോങ്ങസ്റ്റ്': കുറിപ്പുമായി ദുല്‍ഖര്‍

ഒരു ദിവസം അച്ഛന്റെ പാതിയെങ്കിലുമാവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 72ാം ജന്മദിനമാണ് ഇന്ന്. പ്രിയതാരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച കുറിപ്പാണ്. നടനായപ്പോഴും അച്ഛനായപ്പോഴുമെല്ലാം അച്ഛനെപ്പോലെയാകാനാണ് ആഗ്രഹിച്ചത് എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. ഒരു ദിവസം അച്ഛന്റെ പാതിയെങ്കിലുമാവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. 

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ നിങ്ങളെപ്പോലൊരു മനുഷ്യനാകാനാണ് ആഗ്രഹിച്ചത്. ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ നിങ്ങളെപ്പോലൊരു നടനാവാന്‍ ആഗ്രഹിച്ചു. ഞാനൊരു അച്ഛനായപ്പോഴും ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം നിങ്ങളുടെ പാതിയെങ്കിലും ആകാന്‍ എനിക്കാവുമെന്ന് പ്രതീക്ഷിക്കുകയാണ് പാ. സന്തോഷകരമായ പിറന്നാള്‍ ആഘോഷിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും തിടരൂ.- ദുല്‍ഖര്‍ കുറിച്ചു. 

പ്രിയപ്പെട്ട ദിവസം, ലോകം എന്റെ നായകനെ ആഘോഷിക്കുന്നു, മൈ ഡാഡി സ്‌ട്രോങ്ങസ്റ്റ്, ഫാന്‍ ബോയ് ഫസ്റ്റ് തുടങ്ങിയ ഹാഷ്ടാഗിലാണ് പോസ്റ്റ്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും പോസ്റ്റിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് മലയാളത്തിന്റെ സൂപ്പര്‍താരത്തിന് ആശംസകളുമായി എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT