Mammootty, Mohanlal and Ebrahimkutty 
Entertainment

ലാലിനോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിച്ചു; ഇച്ചാക്കയായിരുന്നെങ്കില്‍ കേട്ടു നില്‍ക്കില്ല: ഇബ്രാഹിംകുട്ടി

കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ ഇറിറ്റേറ്റഡ് ആകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നടന്‍ മോഹന്‍ലാലിന്റെ ക്ഷമയെക്കുറിച്ചും മറ്റുള്ളവരോട് പെരുമാറുമ്പോഴുള്ള എളിമയെക്കുറിച്ചുമൊക്കെ പറയുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. അപ്പുറത്ത് നിന്ന് സംസാരിക്കുന്നയാള്‍ എത്ര ശല്യപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചാലും മോഹന്‍ലാല്‍ ചിരിച്ചു കൊണ്ട് മാത്രമാകും സംസാരിക്കുകയെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.

മുമ്പൊരിക്കല്‍ സില്ലിമോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിനൊപ്പമുള്ള തോണിയാത്രയിലെ ഓര്‍മ പങ്കിട്ടുകൊണ്ടാണ് ഇബ്രിഹിം കുട്ടി സംസാരിക്കുന്നത്. മോഹന്‍ലാലിന് പകരം മമ്മൂട്ടിയായിരുന്നുവെങ്കില്‍ കേട്ടു നില്‍ക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

''ഒരിക്കല്‍ ഞാന്‍ ബോള്‍ഗാട്ടി പാലസില്‍ ഷൂട്ടിന് പോയിരുന്നു. ഞാനുണ്ട്, ലാലുണ്ട്, ശ്രീനിവാസനും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഓര്‍മ. ഷൂട്ടിന്റെ കാര്യത്തിനായി വഞ്ചിയില്‍ പോവുകയാണ്. ശ്രീനിവാസന്‍-മോഹന്‍ലാല്‍ കോമ്പോയിലുള്ള സിനിമയാണ്. നാടോടിക്കാറ്റാണെന്നാണ് ഓര്‍മ. വഞ്ചിയില്‍ ഇരുന്ന ഒരു ചങ്ങാതി ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ലാല്‍ ആയതുകൊണ്ടാണ്. ഞങ്ങളുടെ ഇച്ചാക്കയായിരുന്നെങ്കില്‍ അതെല്ലാം കേട്ടു നില്‍ക്കുമെന്ന് തോന്നുന്നില്ല'' അദ്ദേഹം പറയുന്നു.

''ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചറപറാന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ചിരിച്ചു കൊണ്ട് മറുപടി പറയുകയാണ്. എന്തൊരു മനുഷ്യനാണ് ഇയാള്‍ എന്ന് ഞാന്‍ ആ സമയം ഓര്‍ത്തുപോയി'' അദ്ദേഹം പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള മറ്റൊരു അനുഭവവും അദ്ദേഹം പങ്കിടുന്നുണ്ട്. ഭഗവാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ആ സംഭവം.

''ഭഗവാന്‍ എന്ന സിനിമയിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ലാല്‍ താഴെ നില്‍ക്കുന്നുണ്ട്. ഒരാള്‍ വന്ന് ലാലിനോട് സംസാരിച്ചു. അതും ഇതുപോലെ ഒരു മനുഷ്യന്‍. അയാള്‍ എന്തൊക്കയൊണോ അങ്ങരോട് ചോദിക്കുന്നത്. കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ ഇറിറ്റേറ്റഡ് ആകുന്നുണ്ട്. അതെല്ലാം കേട്ടിട്ടും ലാല്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു. അയാള്‍ പോയ ശേഷം എന്ത് മനുഷ്യനാണല്ലേ എന്ന് ലാല്‍ എന്നോട് ചോദിച്ചു'' ഇബ്രാഹിം കുട്ടി പറയുന്നു.

Ebrahimkutty talks about Mohanlal and Mammootty. Recalls how he stayed calm when meeting a over enthusiastic fan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

സിപിഎം ഫണ്ട് തട്ടിപ്പില്‍ നിയമസഭയില്‍ ചര്‍ച്ചയില്ല, അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍, പ്രതിപക്ഷ പ്രതിഷേധം

നിർജ്ജലീകരണം തിരിച്ചറിയാം ഈ ചെറിയ സൂചനകളിലൂടെ

ഇനി അനാവശ്യ ചെലവുകള്‍ ഒഴിവാക്കാം, ഇടപാടുകള്‍ തരംതിരിക്കും, ട്രാക്കിങ് സംവിധാനം; നിരവധി ഫീച്ചറുകളുമായി ഭീം ആപ്പ്

കഴിഞ്ഞിട്ടില്ല രാമാ, ഇനിയും വരും വിദേശ താരങ്ങൾ; അങ്കത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു

SCROLL FOR NEXT