ഗായത്രി വര്‍ഷ വിൻസെന്റ് പുളിക്കൽ
Entertainment

'അമ്മ' സ്ത്രീകളെ കാണുന്നത് വെറും ശരീരമായി: ഗായത്രി വര്‍ഷ

'പവര്‍ഗ്രൂപ്പിലെ 15 പേര്‍ മാറിയാല്‍ അടുത്ത 15 പേര്‍ ആ കസേരയിലേക്ക് ഇരിക്കും'

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ താരസംഘടനയായ അമ്മ സ്ത്രീകളെ കാണുന്നത് വെറും ശരീരമായെന്ന് നടി ഗായത്രി വര്‍ഷ. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് നടി താര സംഘടനയ്‌ക്കെതിരെ തുറന്നടിച്ചത്.

'ഞാന്‍ അമ്മയില്‍ അംഗമല്ല. ആവരുടെ പ്രവര്‍ത്തനങ്ങളുമായും എനിക്ക് ബന്ധമില്ല. അവര്‍ക്ക് മുന്നിലേക്ക് പരാതികള്‍ എത്തുന്നുണ്ട്. പക്ഷേ അവര്‍ക്ക് സ്ത്രീകളെ ശരീരമായാണ് കാണുന്നത്. മലയാള സിനിമയും അങ്ങനെയാണ്.' - ഗായത്രി പറഞ്ഞു.

പവര്‍ഗ്രൂപ്പിലെ 15 പേര്‍ മാറിയാല്‍ അടുത്ത 15 പേര്‍ ആ കസേരയിലേക്ക് ഇരിക്കും. അപ്പോള്‍ സിസ്റ്റത്തിനാണ് മാറ്റം വരേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ മൂന്ന് സിനിമകള്‍ സൂപ്പര്‍ഹിറ്റായാല്‍ നാലാമത്തെ ചിത്രം ഇറങ്ങുന്നത് സ്വന്തം നിര്‍മാണ കമ്പനിയുടെ പേരിലായിരിക്കും. അത് എങ്ങനെയാണ് സാധിക്കുന്നത്. പണം ഒഴുകുകയാണ്. നിങ്ങള്‍ അവിടെ നിന്നാല്‍ മതിയാകും. 50ലക്ഷം രൂപയുടെ ഓഫര്‍ കിട്ടിയാല്‍, നിങ്ങള്‍ക്കുവേണ്ടി 50 കോടി ചെലവാക്കാന്‍ മറ്റൊരാള്‍ തയ്യാറാവും. ആരാണ് സിനിമ ഭരിക്കുന്നത്. നിങ്ങളും അവരുടെ കയ്യിലെ കളിപ്പാവകള്‍ മാത്രമാകും.- നടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സിനിമയ്ക്ക് 10 കോടി ബജറ്റിട്ടാല്‍ എട്ട് കോടിയും നായകനാണ് നല്‍കുന്നത്. അതോടെ താഴെ തട്ടിലുള്ള മറ്റ് കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കുകയാണ് ചെയ്യുന്നത്. സിനിമയിലെ ഓരോ ജോലികളുമായി തരംതിരിച്ച് തുല്യവേതനം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT