ഹണി സിങ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് പരാതി; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ​ഗായകൻ

പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് ​ഗായകൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; റാപ്പർ ഹണി സിങ്ങിനും സംഘത്തിനുമെതിരെ പരാതിയുമായി ഇവന്റ് മാനേജ്‌മെന്റ് ഏജൻസി ഉടമ. തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ പ്രതികരണവുമായി ഹണി സിങ് രം​ഗത്തെത്തി. പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് ​ഗായകൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. പരാതിക്കാരനെതിരെ മനനഷ്ടക്കേസ് കൊടുക്കുമെന്നും പറഞ്ഞു. 

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവൽ എന്ന ഈവന്‍റ് ഏജന്‍സി ഉടമ വിവേക് ​​രവി രാമനാണ് ഹണി സിങ്ങിനെതിരെ പൊലീസിനെ സമീപിച്ചത്. ഇയാളുടെ ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിങ്ങിന്‍റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. ഏപ്രിൽ 15ന് ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് യോ യോ ഹണി സിങ് 3.0 എന്ന പേരിൽ രാമൻ സംഗീതോത്സവം സംഘടിപ്പിച്ചത്. എന്നാൽ അത് റദ്ദാക്കിയതിനെ തുടർന്ന് ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതിക്കാരൻ ആരോപിക്കുന്നു. 

എന്നാൽ തന്റെ പേരിന് കളങ്കം വരുത്താനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് ഹണി സിങ് പറയുന്നത്. തന്റെ കമ്പനിയുമായി പരാതിക്കാരനുമായി ഒരു കരാറുമില്ല. ട്രൈബ് വൈബ് എന്ന കമ്പനി വഴിയാണ് തന്റെ മുംബൈഷോ തീരുമാനിച്ചത് എന്നാണ് താരം പറയുന്നത്. മാനനഷ്ടക്കേസ് കൊടുക്കാനുള്ള തയാറെടുപ്പിലാണ് തന്റെ ലീ​ഗൽ ടീം എന്നും ഹണി സിങ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT