വിജയ് ആന്റണി/ വിഡിയോ സ്ക്രീൻഷോട്ട്, മീര/ ട്വിറ്റർ 
Entertainment

'അവൾക്കൊപ്പം ഞാനും മരിച്ചു': മകളുടെ മരണത്തിൽ പ്രതികരണവുമായി വിജയ് ആന്റണി

മകൾ ഇപ്പോഴും തന്റെ കൂടെയുണ്ടെന്നും ജീവിതത്തിൽ ഇനി ചെയ്യുന്ന കാര്യങ്ങളെല്ലാം മകൾക്കുവേണ്ടിയായിരിക്കുമെന്നും താരം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൾ മീരയുടെ അപ്രതീക്ഷിത വേർപാടിൽ ആദ്യമായി പ്രതികരിച്ച് നടൻ വിജയ് ആന്റണി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മകൾക്കൊപ്പം താനും മരിച്ചു എന്നാണ് വിജയ് കുറിച്ചത്. മകൾ ഇപ്പോഴും തന്റെ കൂടെയുണ്ടെന്നും ജീവിതത്തിൽ ഇനി ചെയ്യുന്ന കാര്യങ്ങളെല്ലാം മകൾക്കുവേണ്ടിയായിരിക്കുമെന്നും താരം പറഞ്ഞു. 

എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകൾ മീര സ്നേഹമുള്ളവളും ധൈര്യശാലിയുമായിരുന്നു. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ഇതിനേക്കാൾ മികച്ച ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ട്. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഞാനിപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു”. വിജയ് ആന്റണി പങ്കുവച്ച പത്രക്കുറിപ്പിൽ പറഞ്ഞു. 

സെപ്റ്റംബർ 19നാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് മീരയുടെ സംസ്കാര ചടങ്ങുകൾ നടത്. വിജയ് ആന്റണി- ഫാത്തിമ ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT