ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെക്കുറിച്ച് ആരോടും പറയേണ്ട കാര്യം എനിക്കില്ല'; ആദ്യമായി പ്രതികരിച്ച് ഷെഹ്നാസ്

'എനിക്ക് അവന്‍ എത്രത്തോളും പ്രധാനപ്പെട്ടതായിരുന്നു എന്നും അവന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു ഞാന്‍ എന്നും എനിക്ക് അറിയാം'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടന്‍ സിദ്ധാര്‍ഥ് ശുക്ല വിടപറയുന്നത്. അതിനുപിന്നാലെ നടി ഷെഹ്‌നാസ് ഗില്ലുമായി താരത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വാര്‍ത്തകള്‍ വന്നു. സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം ആദ്യമായി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷെഹ്നാസ്.

തന്റെയും സിദ്ധാര്‍ത്ഥിനേയും ബന്ധത്തെക്കുറിച്ച് തനിക്ക് ആരോടും ഉത്തരം പറയേണ്ട കാര്യമില്ല എന്നാണ് നടി പറഞ്ഞത്. ഇതേക്കുറിച്ച് ഞാന്‍ ഇന്നാണ് ആദ്യമായി സംസാരിക്കുന്നത്. നിങ്ങള്‍ എന്നോട് ചോദിച്ചതുകൊണ്ടുമാത്രം. അല്ലെങ്കില്‍ ആരു പറഞ്ഞാലും ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കില്ലായിരുന്നു. എനിക്ക് സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് എന്തിനാണ്? എനിക്ക് ആരോടും ഉത്തരം പറയേണ്ടതില്ല. എനിക്ക് അവന്‍ എത്രത്തോളും പ്രധാനപ്പെട്ടതായിരുന്നു എന്നും അവന് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു ഞാന്‍ എന്നും എനിക്ക് അറിയാം. എനിക്ക് ആരോടും ഒന്നും വിശദീകരിക്കാനില്ല- ഷെഹ്നാസ് പറഞ്ഞു. 

സന്തോഷത്തോടെയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ താന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുമെന്നും താരം പുറഞ്ഞു. എനിക്ക് ചിരിക്കാന്‍ അവസരം കിട്ടുമ്പോള്‍ ഞാന്‍ ചിരിക്കും. ഞാന്‍ സന്തോഷത്തോടെ ഇരിക്കും. ദീപാവലി ആഘോഷിക്കാനാണ് തോന്നുന്നെങ്കില്‍ ദീപാവലി ആഘോഷിക്കും. കാരണം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സന്തോഷമാണ്. സന്തോഷത്തോടെയിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. 

അടുത്തിടെ ശില്‍പ ഷെട്ടി അവതരിപ്പിക്കുന്ന ഷേപ്പ് ഓഫ് യു എന്ന ചാറ്റ്‌ഷോയില്‍ താരം പങ്കെടുത്തിരുന്നു. ഇതില്‍ സന്തോഷവതിയായി കണ്ടു എന്നു പറഞ്ഞ് ഒരു വിഭാഗം ആളുകളുടെ സൈബര്‍ ആക്രമണത്തിനും നടി ഇരയായി. 

ബിഗ് ബോസ് 13 ല്‍ മത്സരാര്‍ത്ഥികളായിരുന്ന സിദ്ധാര്‍ത്ഥും ഷെഹ്നാസും അതിലൂടെയാണ് സൗഹൃദത്തിലാകുന്നത്. ഷോയില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. പിന്നീട് ഇവര്‍ പ്രണയത്തിലായി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിദ്ധാര്‍ത്ഥ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT