പുനീത് രാജ്കുമാര്‍  
Entertainment

അപ്പുവിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് വെളിച്ചം പകര്‍ന്നു; അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ പുനീത് രാജ്കുമാറും

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് വെളിച്ചം പകര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തിന്റെ മരണത്തിന് ശേഷം അത് തുടരുന്നു. 

അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് നാരായണ നേത്രാലയ ചെയര്‍മാന്‍ ഡോ. ഭുജന്‍ ഷെട്ടി പറഞ്ഞു. 

' വലിയ ദുഖത്തിനിടയിലും പുനീത് രാജ്കുമാറിന്റെ കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചു. പുനീതിന്റെ അച്ഛന്‍ രാജ് കുമാറിന്റെയും അമ്മ പര്‍വതമ്മയുടെയും കണ്ണുകള്‍ ഇതുപോലെ ദാനം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് അപ്പുവിന്റെ കണ്ണുകള്‍ ഞങ്ങള്‍ മറ്റു നാലുപേര്‍ക്ക് വേണ്ടി സ്വീകരിച്ചത്. ശേഷം ശനിയാഴ്ച ശസ്ത്രക്രിയ നടത്തി'-ഡോ.ഷെട്ടി പറഞ്ഞു. 

ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതി ന്യൂതന സാങ്കേതീക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കണ്ണുകളുടെ കോര്‍ണിയ നെടുകെ മുറിച്ച് മുന്നിലെ ഭാഗം ഒരാള്‍ക്കും പുറകിലേത് മറ്റൊരാള്‍ക്കും നല്‍കി. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. പുനീതിന്റെ കണ്ണുകള്‍ ലഭിച്ച നാലുപേരും കര്‍ണാടക സ്വദേശികളായ യുവാക്കളാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

കണ്ണുകള്‍ എടുക്കുന്ന ശസ്ത്രക്രിയ പുനീതിന്റെ മരണം സ്ഥിരീകരിച്ചതിന് ശേഷം രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ചു. വൈകുന്നേരം 5.30ഓടെ അവസാനിച്ചെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT