ലിയ/ ഇൻസ്റ്റഗ്രാം 
Entertainment

കൊറിയ പോപ് ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോഗം; പുതിയ ആൽബത്തിൽ ഉണ്ടാകില്ല

ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത കൊറിയ ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപി ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹികമാധ്യമത്തിലൂടെ ലിയയും തന്റെ ഉത്കണ്ഠാരോഗത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. കോറിയൻ പോപ് ഗ്രൂപ്പ് ആയ ഇറ്റിസിയിലെ അംഗമാണ് ലിയ. 

ലിയ കടുത്ത സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുകയായിരുന്നുവെന്നും ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചുവെന്നും ഏജൻസി വ്യക്തമാക്കി. ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ആരോഗ്യത്തിന് മുൻതൂക്കം നൽകുന്നത് മുൻനിർത്തി വരാനിരിക്കുന്ന ലോകപര്യടനത്തിൽ നിന്നും ലിയ ഗ്രൂപ്പിന്റെ കൂടെ ഉണ്ടാകില്ല. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും വ്യക്തമാക്കി.

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT