ലിയ/ ഇൻസ്റ്റഗ്രാം 
Entertainment

കൊറിയ പോപ് ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോഗം; പുതിയ ആൽബത്തിൽ ഉണ്ടാകില്ല

ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത കൊറിയ ഗായിക ലിയയ്ക്ക് ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപി ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹികമാധ്യമത്തിലൂടെ ലിയയും തന്റെ ഉത്കണ്ഠാരോഗത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. കോറിയൻ പോപ് ഗ്രൂപ്പ് ആയ ഇറ്റിസിയിലെ അംഗമാണ് ലിയ. 

ലിയ കടുത്ത സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുകയായിരുന്നുവെന്നും ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചുവെന്നും ഏജൻസി വ്യക്തമാക്കി. ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ആരോഗ്യത്തിന് മുൻതൂക്കം നൽകുന്നത് മുൻനിർത്തി വരാനിരിക്കുന്ന ലോകപര്യടനത്തിൽ നിന്നും ലിയ ഗ്രൂപ്പിന്റെ കൂടെ ഉണ്ടാകില്ല. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും വ്യക്തമാക്കി.

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

ശബരിമലയിലെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

ടി20 ലോകകപ്പ്: ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന് പിന്നില്‍ പാകിസ്ഥാൻ, ആരോപണവുമായി രാജീവ് ശുക്ല

ഭദ്രകാളി ദേവിയെ ഭജിച്ചാല്‍ പെട്ടെന്ന് ഫലം, ഇന്ന് മകരഭരണി; അറിയാം പ്രത്യേകതകള്‍

കാശൊക്കെ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു ? ; തന്ത്രിയുടേയും ആന്റോ ആന്റണിയുടെയും സാമ്പത്തിക ഇടപാടിൽ ദുരൂഹത, സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം

SCROLL FOR NEXT