ഖുശ്ബു സുന്ദര്‍ ഫയല്‍
Entertainment

'എന്റെ ദുരനുഭവങ്ങള്‍ പറയാന്‍ ഒരുപാട് കാലമെടുത്തു; എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം'

എനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളില്‍ പ്രതികരണവുമായി നടി ഖുശ്ബു. 'തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വിജയിക്കുകയും ചെയ്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍. ദുരുപയോഗം ഇല്ലാതാക്കാന്‍ ഹേമകമ്മിറ്റി വളരെ ആവശ്യമായിരുനെന്നും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

കരിയറിലെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദം എല്ലായിടത്തും ഉള്ളതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് 24, 21 വയസുള്ള തന്റെ പെണ്‍മക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവര്‍ പുലര്‍ത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു

നിങ്ങളുടെ തുറന്നുപറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും. അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു? എന്തിനുവേണ്ടി ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകര്‍ത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തയാള്‍ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്കാവശ്യമുണ്ട്. അവരെ കേള്‍ക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവര്‍ക്കു വേണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയില്‍, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവില്‍പ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നു പറയാനാകും. മ്മുടെ വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ ശക്തിയുടെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകള്‍.

തന്റെ പിതാവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും ഖുശ്ബു കുറിപ്പില്‍ പറയുന്നുണ്ട്. നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകള്‍. എന്റെ പിതാവില്‍നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാല്‍ എനിക്കുണ്ടായ ദുരനുഭവം കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കില്‍ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്. നിങ്ങള്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. നിങ്ങള്‍ക്ക് ജീവിതവും സ്‌നേഹവും നല്‍കുന്ന സ്ത്രീകളെ ബഹുമാനിക്കുക'- ഖുശ്ബു കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT