കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും 
Entertainment

'എങ്ങനെ തുടങ്ങി, എങ്ങനെ പോകുന്നു'; വിവാഹ വാർഷിക ദിനത്തിൽ രസകരമായ വി‍ഡിയോയുമായി കിയാര

ഡാൻസ് കളിച്ചു കൊണ്ടാണ് വിവാഹ ദിനത്തിൽ കിയാര സിദ്ധാർഥിന് അരികിലേക്ക് എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരാണ് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. ഇരുവരുടെയും വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് കിയാരയും സി​ദ്ധാർഥും. വിവാഹ വാര്‍ഷികാംശസകൾ നേരുന്നതിനൊപ്പം രസകരമായ ഒരു വിഡിയോയും കിയാര പങ്കുവച്ചിട്ടുണ്ട്.

വിവാഹസമയത്തെ വിഡിയോയും ഇപ്പോഴുള്ള ഒരു രംഗവും കോര്‍ത്തിണക്കി വളരെ രസകരമായിട്ടാണ് കിയാരയുടെ ആശംസ. 'എങ്ങനെ തുടങ്ങി. എങ്ങനെ പോകുന്നു. എല്ലാത്തിനും കൂടെ നിൽക്കുന്ന എന്റെ പാട്നറിന് വിവാഹ വാർഷിക ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു'.- എന്നാണ് വിഡിയോയ്ക്കൊപ്പം കിയാര കുറിച്ചിരിക്കുന്നത്.

ഡാൻസ് കളിച്ചു കൊണ്ടാണ് വിവാഹ ദിനത്തിൽ കിയാര സിദ്ധാർഥിന് അരികിലേക്ക് എത്തിയത്. ആ രം​ഗമാണ് നടിയിപ്പോൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേരാണ് രസകരമായ വി‍ഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വിവാഹദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സിദ്ധാർഥും പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന വിവാഹത്തില്‍ ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ​

ഗെയിം ചെയ്ഞ്ചറാണ് കിയാരയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഡോക്ക് ഫിലിംസിന്റെ പുതിയ പ്രൊജക്ടിൽ സിദ്ധാർഥും കിയാരയും ഒന്നിച്ച് അഭിനയിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഷെർഷ എന്ന ചിത്രത്തിൽ ഇരുവരും മുൻപ് ഒന്നിച്ചഭിനയിച്ചിരുന്നു. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT