വിശാൽ (Vishal) ഫെയ്സ്ബുക്ക്
Entertainment

പലിശ സഹിതം തിരിച്ചു നൽകണം; ലൈക്ക പ്രൊഡക്ഷൻസ് നൽകിയ കേസിൽ വിശാലിന് തിരിച്ചടി

പരാതിക്കാരായ ലൈക്ക പ്രൊഡക്ഷൻസിന് കോടതിച്ചെലവും നൽകണമെന്ന് ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വായ്പ കരാർ ലംഘിച്ച കേസിൽ നടൻ വിശാൽ (Vishal) നിർമാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് 30 ശതമാനം പലിശ സഹിതം 30.5 കോടി രൂപ തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. പരാതിക്കാരായ ലൈക്ക പ്രൊഡക്ഷൻസിന് കോടതിച്ചെലവും നൽകണമെന്ന് ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടു.

തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി ഫിനാൻസിയർ ആയ അൻപ്ചെഴിയന്റെ ​ഗോപുരം ഫിലിംസിൽ നിന്ന് വിശാൽ രണ്ട് വർഷം മുൻപ് 21.29 കോടി രൂപ വായ്പ വാങ്ങിയിരുന്നു. ​ഗോപുരം ഫിലിംസിനെ പിന്നീട് ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുക്കുകയായിരുന്നു. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതു വരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാർ ഉണ്ടാക്കി.

എന്നാൽ ഈ കരാർ വകവയ്ക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറിത്തിറക്കിയതിനെ തുടർന്നാണ് ലൈക്ക കോടതിയെ സമീപിച്ചത്. ഈ കേസിൽ നേരിട്ട് ഹാജരാവാൻ ഉത്തരവിട്ട കോടതി 15 കോടി രൂപ കെട്ടിവെക്കാൻ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. പണം കെട്ടിവെക്കുന്നതുവരെ സിനിമകൾ പുറത്തിറക്കാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT