മന്ദിര ബേദിയും രാജ് കൗശാലും  ഇൻസ്റ്റ​ഗ്രാം
Entertainment

'നീ ഞങ്ങളെ വിട്ടുപോയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി, ഹാപ്പി ബര്‍ത്ത്‌ഡേ രാജി': കുറിപ്പുമായി മന്ദിര

രാജ് കൗശലിന്റെ ഓര്‍മ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും മന്ദിക ബേദി പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കാലത്തില്‍ വിടപറഞ്ഞ ബോളിവുഡ് നിര്‍മാതാവ് രാജ് കൗശലിന്റെ ജന്മവാര്‍ഷികം ആഘോഷിച്ച് ഭാര്യയും നടിയുമായ മന്ദിര ബേദി. കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. രാജ് കൗശലിന്റെ ഓര്‍മ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും മന്ദിക ബേദി പങ്കുവച്ചു.

'ഹാപ്പി ബര്‍ത്ത്‌ഡേ രാജി. നീ ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. എല്ലാ ദിവസവും ഞങ്ങള്‍ നിന്നെ ഓര്‍ക്കുകയും നിന്നെ മിസ് ചെയ്യുകയും ചെയ്യുന്നു. പക്ഷേ നിന്റെ പിറന്നാളിന് നിന്നെക്കുറിച്ച് കുറച്ചുകൂടി ഞങ്ങള്‍ ഓര്‍ക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എത്ര മനോഹരമായ മനുഷ്യനായിരുന്നു നിങ്ങള്‍. നിങ്ങളുടെ നിസ്വാര്‍ത്ഥത, നിങ്ങളുടെ ഊര്‍ജം, നിങ്ങളുടെ ദയ, നിങ്ങളുടെ ഉയര്‍ന്ന ശബ്ദം, നിങ്ങളുടെ വലിയ, വലിയ, സ്‌നേഹനിര്‍ഭരമായ ഹൃദയം. പിറന്നാള്‍ ദിനം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ സ്നേഹത്തോടെ ഓര്‍ക്കുന്നു, നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു'- മന്ദിര ബേദി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021 ജൂണ്‍ 30നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് രാജ് കൗശാല്‍ അന്തരിക്കുന്നത്. 49 വയസായിരുന്നു താരത്തിന്. 1999 ഫെബ്രുവരിയിലാണ് രാജ് കൗശാലും മന്ദിരയും വിവാഹിതരാവുന്നത്. 2011ലാണ് അവര്‍ക്ക് മകന്‍ പിറക്കുന്നത്. 2020ല്‍ ദമ്പതികള്‍ താര എന്ന പെണ്‍കുഞ്ഞിന് ദത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT