മഞ്ജു വാര്യരുടെ അമ്മയുടെ പുസ്തക പ്രകാശനത്തിൽ നിന്ന്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

ഇനി എഴുത്തുകാരിയുടെ മകൾ; സന്തോഷ വാർത്തയുമായി മഞ്ജു വാര്യർ

എഴുത്തുകാരി എന്ന വിശേഷണം കൂടി തന്റെ പേരിനൊപ്പം ചേർത്തിരിക്കുകയാണ് ​ഗിരിജ മാധവൻ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് കരുത്തുറ്റ സ്ത്രീയുടെ പ്രതീകമാണ് മഞ്ജു വാര്യർ. 18 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വളരെ എളുപ്പമാണ് താരപദവിയിലേക്ക് കയറിയിരുന്നത്. എന്നാൽ മഞ്ജുവിനേക്കാൾ മലയാളികൾക്ക് അത്ഭുതമാവുന്നത് താരത്തിന്റെ അമ്മ ​ഗിരിജ മാധവനാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് അവർ നടത്തുന്ന ഓരോ ചുവടുവെപ്പുകളും മാതൃകയാവുകയാണ്. ഇപ്പോൾ ​എഴുത്തുകാരി എന്ന വിശേഷണം കൂടി തന്റെ പേരിനൊപ്പം ചേർത്തിരിക്കുകയാണ് ​ഗിരിജ മാധവൻ. 

​ഗിരിജ മാധവൻ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ  നിലാവെട്ടം ആണ് പ്രകാശനം ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. മഞ്ജു വാര്യരും സഹോദരൻ മധു വാര്യരും അമ്മയുടെ പുതിയ ചുവടുവെപ്പിന് സാക്ഷികളാകാൻ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

മുൻപ് എഴുതുമായിരുന്ന അമ്മ കോവിഡ് കാലത്താണ് വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞത് എന്നാണ് മഞ്ജു പറയുന്നത്.  ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായെന്നും താരം കൂട്ടിച്ചേർത്തു. രണ്ടു വർഷം മുൻപായിരുന്നു ഗിരിജ മാധവൻ കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹിനിയാട്ട വേദിലും അവർ തന്റെ സാന്നിധ്യം തെളിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT