ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'അവസാനമായി അന്നു കണ്ടു, യാത്ര പറഞ്ഞു'; മോനിഷയുടെ ഓർമയിൽ മനോജ് കെ ജയൻ; ചിത്രങ്ങൾ

തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ നൊമ്പരമുണർത്തുന്ന ഓർമയിൽ നടൻ മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്നും മലയാളികൾക്ക് നൊമ്പരമാണ് മോനിഷ. സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ നൊമ്പരമുണർത്തുന്ന ഓർമയിൽ നടൻ മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 1992 ൽ “കുടുംബസമേതത്തിലാണ് മോനിഷയെ അവസാനമായി കണ്ടത് എന്നാണ് താരം കുറിച്ചിരിക്കുന്നത്. 

മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു...സഹപ്രവർത്തകയായിരുന്നു . 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു, അതിലെ photos ആണിത്. 1992 ൽ “കുടുംബസമേതത്തിൽ”അവസാനമായി കണ്ടു.. യാത്ര പറഞ്ഞു. - മനോജ് കെ ജയൻ കുറിച്ചു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സാമഗാനം എന്ന സീരിയലിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

1992 ഡിസംബര്‍ 2നാണ് വാഹനാപകടത്തിലാണ് മോനിഷ വിടപറയുന്നത്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ചായിരുന്നു അപകടം. ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഋതുഭേതം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT