മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് വീടിന്റെ താക്കോൽ കൈമാറുന്നു. മേജർ രവി, ആൻ്റണി പെരുമ്പാവൂർ എന്നിവർ സമീപം/ ഫെയ്സ്ബുക്ക് 
Entertainment

പ്രളയരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞു, ലിനുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മോഹൻലാൽ; വീടിന്റെ താക്കോൽ കൈമാറി

മോഹൻലാലിന്റെ 63ാം പിറന്നാൾ ദിനത്തിൽ വീടിന്റെ താക്കോൽ കൈമാറി

സമകാലിക മലയാളം ഡെസ്ക്

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മോഹൻലാൽ. താരത്തിന്റെ ജീവകാരുണ്യസംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുത്തിയാണ് വീട് നിർമിച്ചത്. മോഹൻലാലിന്റെ 63ാം പിറന്നാൾ ദിനത്തിൽ വീടിന്റെ താക്കോൽ കൈമാറി. 

താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ശാന്തിഭവനം പദ്ധതിയിലൂടെ വിശ്വശാന്തി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന രണ്ടാമത്തെ ഭവനമാണിത്. ലിനുവിൻ്റെ കുടുംബത്തിന് പുതിയ ഭവനത്തിൻ്റെ താക്കോൽ മോഹൻലാലും സുചിത്ര മോഹൻലാലും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആൻ്റണി പെരുമ്പാവൂർ തുടങ്ങിയവരും എത്തിയിരുന്നു.

കോഴിക്കോട് സ്വദേശിയായ ലിനുവിന് 2019 പ്രളയത്തിലാണ് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെടുന്നത്. നിരവധി പേരുടെ ജീവൻ രക്ഷിച്ചശേഷമാണ് ലിനു വിടപറഞ്ഞത്. ലിനുവിന്റെ വിയോ​ഗത്തിന് ശേഷം വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയുമായിരുന്നു. സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും ഫൗണ്ടേഷൻ നടത്തി വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT