Nandu Poduval 
Entertainment

'ബില്ല് കൊടുക്കാനില്ല, ലോഡ്ജുകാര്‍ വിട്ടില്ല; 'പണയം' കിടന്നത് 20 ദിവസം'; അനുഭവം പങ്കിട്ട് നന്ദു പൊതുവാള്‍

25 ദിവസമൊക്കെ ആയപ്പോള്‍ അവര്‍ക്ക് തന്നെ മതിയായി. എങ്ങനെയെങ്കിലും പൊക്കോളാന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ 'സ്ഥിരം വഴിപോക്കന്‍' എന്ന പേരുള്ള നടനാണ് നന്ദു പൊതുവാള്‍. കാലങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖം. അതേസമയം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമാ ലോകത്ത് തന്റേതായൊരു ഇടം നന്ദു പൊതുവാള്‍ നേടിയെടുത്തിട്ടുണ്ട്.

സ്ഥിരം വഴിപോക്കനില്‍ നിന്നും നന്ദു പൊതുവാളിന് പ്രൊമോഷന്‍ കിട്ടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ചിത്രത്തിലെ നന്ദുവിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ ചിരിപൂരമൊരുക്കുന്നതായിരുന്നു. കാലം കരുതിവച്ചതു പോലൊരു വേഷം അദ്ദേഹം ഗംഭീരമാക്കുകയും അത് ജനം സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളായിരിക്കെ നേരിട്ടിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് നന്ദു പൊതുവാള്‍. ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ പണയം കിടന്നിട്ടുണ്ടെന്നാണ് നന്ദു പൊതുവാള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''പ്രതിസന്ധികള്‍ ഒരുപാടുള്ള സിനിമകളുമുണ്ട്, ഒരു പ്രതിസന്ധിയും ഇല്ലാത്ത സിനിമകളുമുണ്ട്. ചിലതൊക്കെ പ്ലാന്‍ ചെയ്തത് കൃത്യമായി പോകും. ചിലത് ആരംഭശൂരത്തത്തോടെ തുടങ്ങും. ഗ്രാന്റായി പൂജയൊക്കെ നടത്തും. പക്ഷെ പത്താം നാള്‍ പൂട്ടേണ്ടി വരും. ബാറ്റ കൊടുക്കാന്‍ കാശുണ്ടാകില്ല. ഹോട്ടലിലെ ബില്ലടയ്ക്കാന്‍ കാശുണ്ടാകില്ല. ഭക്ഷണത്തിന് കാശുണ്ടാകില്ല. അങ്ങനെ എന്തെല്ലാം അനുഭവിച്ചിട്ടുണ്ട്.'' എന്നാണ് താരം പറയുന്നത്.

''ഞാന്‍ പണയം കിടന്നിട്ടുണ്ട്. നിര്‍മാതാവിന്റെ കയ്യില്‍ കാശില്ലാതെ വരുമ്പോള്‍. പാക്കപ്പ് ആയി എല്ലാവരും പോയിട്ടും ലോഡ്ജുകാര്‍ വിട്ടില്ല. സെറ്റില്‍ ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും പണയം കിടക്കണം. ഞാനൊക്കെ 20 ദിവസമൊക്കെ കിടന്നിട്ടുണ്ട്. 25 ദിവസമൊക്കെ ആയപ്പോള്‍ അവര്‍ക്ക് തന്നെ മതിയായി. കാശും വേണ്ട ഒന്നും വേണ്ട, എങ്ങനെയെങ്കിലും പൊക്കോളാന്‍ പറഞ്ഞു'' എന്നും നന്ദു പൊതുവാള്‍ പറയുന്നു.

Nandu Poduval recalls how a producer mortgaged him in a hotel.

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം; കുറഞ്ഞ ഫീസ്,പ്ലസ് ടു യോഗ്യത

കെട്ടിടം തീവിഴുങ്ങി; മരണത്തിലും അവര്‍ ഒന്നിച്ചു, കസേരയില്‍ കെട്ടിപ്പിടിച്ച നിലയില്‍ മൃതദേഹങ്ങള്‍; ഡല്‍ഹി ദുരന്തത്തിലെ നൊമ്പരക്കാഴ്ച

ചൂടാവാതിരിക്കാന്‍ പ്രത്യേക സംവിധാനം, 6500mAh ബാറ്ററി; എഡ്ജ് 70 പ്രോ പ്ലസ് വിപണിയില്‍

'പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാ മെന്ന് പറഞ്ഞു പറ്റിക്കുന്നത് തെമ്മാടിത്തരം'; നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..!; പരിഹസിച്ച് അഖില്‍ മാരാര്‍

SCROLL FOR NEXT