ചിദംബരം, മഞ്ഞുമ്മൽ ബോയ്സിൽ ശ്രീനാഥ് ഭാസി  ഇൻസ്റ്റ​ഗ്രാം
Entertainment

'ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്': രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

'ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിനു തന്നെ അഭിമാനമായി മാറിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും ചർച്ചയാവുകയാണ് സിനിമ. ചിത്രത്തിലെ അവസാനഭാ​ഗത്തെ ശ്രീനാഥ് ഭാസിയുടെ ലുക്ക് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ചെളിയും മുറിവുമായി തിരിച്ചറിയാൻ പോലുമാവാത്ത രീതിയിലായിരുന്നു താരം. ഇപ്പോൾ ഈ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം.

ക്ലൈമാക്സ് സീനിൽ ശ്രീനാഥ് ഭാസിയുടെ ശരീരത്തിൽ തേച്ചുപിടിപ്പിച്ചത് ഓറിയോ ബിസ്കറ്റിന്റെ പൊടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു മേക്കപ്പ് ടെക്നിക്ക് ആണെന്നും ഭാസിയുടെ ലുക്കിന് നന്ദി പറയേണ്ടത് മേക്കപ്പ് മാൻ റോണക്സ് സേവ്യറിനാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു.’- ചിദംബരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT