Entertainment

നേഹ ആ പാട്ടില്‍ എഴുതിയത് ജീവിതത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ല, ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; പ്രണയനാളുകളെക്കുറിച്ച് താരദമ്പതികള്‍ 

ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിരക്കുകള്‍ അവസാനിപ്പിച്ച് ഹണിമൂണ്‍ ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഗായിക നേഹ കക്കറും ഗായകന്‍ രോഹന്‍പ്രീത് സിങ്ങും. ഇതിനിടയില്‍ ഇരുവരുടെയും പ്രണയകഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. 

"നേഹ ആ ഗാനത്തിനായി എഴുതിയ വരികള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റമായി ആ കൂടിക്കാഴ്ച സംഭവിച്ചു", രോഹന്‍ പറഞ്ഞു. 

രോഹനെ കണ്ട് അധികം താമസിയാതെ തന്നെ ഇതാണ് ആള് എന്ന ചിന്ത മനസ്സില്‍ രൂപപ്പെട്ടു എന്നാണ് നേഹ പറയുന്നത്. സെറ്റിലെ മറ്റ് ആളുകളോടുള്ള രോഹന്റെ പെരുമാറ്റമേണ് നേഹയെ ഏറെ ആകര്‍ഷിച്ചത്. വളരെ ശക്തമായ ഒരു ആകര്‍ഷണമാണ് തനിക്ക് രോഹനോട് തോന്നിയതെന്ന് നേഹ സമ്മതിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ തങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചെന്ന് (ലവ് അറ്റ് ഫസ്റ്റ് സൈറ്റ്) രോഹന്‍ പറയുന്നു. 

താന്‍ കണ്ടതില്‍ ഏറ്റവും എളിമയുള്ള വ്യക്തിയാണ് നേഹയെന്നും ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രണയം തുറന്നുപറയുകയായിരുന്നെന്നും രോഹന്‍ ഓര്‍ത്തെടുത്തു. എന്റെ പ്രണയാഭ്യര്‍ത്ഥന നേഹ അംഗീകരിച്ചു, താരദമ്പതികളുടെ സംഗീത് മെഹന്ദി ചടങ്ങുകളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത അനിത ഡോങ്‌റെയുടെ പേജിലാണ് പ്രണയനാളുകളെക്കുറിച്ച് ഇവര്‍ മനസ്സുതുറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT