Entertainment

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

പ്രേമവും ചിരിയും നിറച്ച പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കിയാണ് മാറ്റിയത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒന്നാകെ ആഘോഷമായി മാറിയ ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി ചിത്രമായാണ് പ്രേമലു എത്തിയത്. എന്നാൽ ഇതിൽ ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് വിഡിയോ കണ്ടന്റ് ക്രിയേറ്റർ അനന്തു രഘുനാഥ്. പ്രേമവും ചിരിയും നിറച്ച പ്രേമലുവിനെ അടിമുടി മിസ്റ്ററി ത്രില്ലറാക്കിയാണ് മാറ്റിയത്. അനന്തു എഡിറ്റ് ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സിനിമയെ നി​ഗൂഢമാക്കാൻ പ്രത്യേക ​ഗിമ്മിക്കുകളൊന്നുമില്ല. ചിത്രത്തിലെ തന്നെ സംഭാഷണങ്ങൾ അതുപോലെ തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. എന്നാൽ നമ്മൾ കണ്ടതുപോലെയല്ല എന്നു മാത്രം. അനന്തുവിന്റെ എഡിറ്റിങ്ങിൽ പ്രേമലു ഒരു പക്കാ മിസ്റ്ററി ത്രില്ലറായി മാറി. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് അനന്തുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.

എഡിറ്റിങ് ടേബിളിലാണ് ഒരു സിനിമ ജനിക്കുന്നത് എന്നു പറയുന്നത് ഇതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എഡിറ്റർ വിചാരിച്ചാൽ പടത്തിന്റെ ഗതി തന്നെ മാറ്റാം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. റോം കോം മൂവിയെ ഒന്നര മിനിറ്റുകൊണ്ട് മിസ്റ്ററി ത്രില്ലർ ആക്കിക്കളഞ്ഞല്ലോ. ​ഗ്രേറ്റ് വർക്ക് എന്നായിരുന്നു ഒരാൾ കുറിച്ചത്.

മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഡ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമവു. 12.50 കോടി മുടക്കിയ സിനിമ 135 കോടി ആഗോള കലക്ഷൻ നേടി. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT