Entertainment

'രാജുവിന്റെ ആഗ്രഹം സംവിധായകന്‍ ആകണമെന്നായിരുന്നു, പക്ഷേ, വലിയ നടനായി മാറി'

താന്‍ ലൂസിഫറിന്റെ ഭാഗമായതിന്റെ കഥ നന്ദു ഇന്‍ട്രോയില്‍ പങ്കുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മ്പുരാനില്‍ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറില്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ രണ്ടാംഭാഗത്തിലെ ഇന്‍ട്രോയാണ് അണിയറ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.

താന്‍ ലൂസിഫറിന്റെ ഭാഗമായതിന്റെ കഥ നന്ദു ഇന്‍ട്രോയില്‍ പങ്കുവെച്ചു. പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നും അദ്ദേഹം പറഞ്ഞു. 'അഞ്ചാറുവര്‍ഷം മുമ്പ്, പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ രാജുവിന്റെ ആഗ്രഹം സംവിധായകന്‍ ആവണം എന്നായിരുന്നു. പക്ഷേ, അദ്ദേഹം വലിയ നടനായി മാറി', നന്ദു പറഞ്ഞു.

'രാജുവിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുമ്പോള്‍ ഒരുവേഷം ചെയ്യണം എന്നൊരു ആഗ്രഹം. എനിക്ക് ചെറിയ വേഷം തരണമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞു. ചേട്ടന് പറ്റിയ വേഷമൊന്നുമില്ലെന്ന് രാജു പറഞ്ഞു. മുഴുനീള വേഷമൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. വെറുതേ നടന്നുപോയാല്‍ പോലും ഞാന്‍ ഹാപ്പിയാണെന്ന് പറഞ്ഞു. രാജുവിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ഞാന്‍ ഭാഗമായി എന്ന് എനിക്ക് പറയാമല്ലോ, ആ ഒരു സന്തോഷം. ശരി നോക്കട്ടെ, ചേട്ടാ എന്ന് രാജു പറഞ്ഞു.'

'കുറച്ചുനാള്‍ കഴിഞ്ഞ് എന്നെ വിളിച്ച് ചേട്ടാ ഒരുവേഷമുണ്ട്. രണ്ടുമൂന്ന് സീനേ കാണൂ, നാലഞ്ചുദിവസമേ ഷൂട്ട് വരികയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ മിനിസ്റ്റര്‍ പീതാംബരന്റെ വേഷത്തിലേക്ക് ഇറങ്ങുന്നത്. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാംഭാഗം വരികയാണ്. ലൂസിഫറിനേക്കാള്‍ കുറച്ചുകൂടെ വലിയ സ്‌കെയിലില്‍ വരുന്ന സിനിമയാണ് എമ്പുരാന്‍. ഐയുഎഫ്. എന്ന പാര്‍ട്ടിയോട് ഏറ്റവും സ്നേഹവും കൂറും പുലര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മിനിസ്റ്റര്‍ പീതാംബരന്‍. വീണ്ടും പീതാംബരന്റെ വേഷമണിഞ്ഞ് ഞാന്‍ നിങ്ങളിലേക്ക് എത്തുകയാണ്' നന്ദു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT