ജെഎസ്കെ (JSK) ഫെയ്സ്ബുക്ക്
Entertainment

'റിവൈസ് കമ്മിറ്റിയിലും ജാനകിക്കു വെട്ട്'; പേര് മാറ്റാൻ ആവശ്യപ്പെട്ടെന്ന് സംവിധായകൻ

കേസ് വീണ്ടും 27ന് പരിഗണിക്കും.

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ (ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള) യുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് റിവൈസ് കമ്മിറ്റി. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് റിവൈസ് കമ്മിറ്റി മുംബൈയിൽ വച്ച് ഇന്ന് സിനിമ വീണ്ടും കണ്ടത്. ജെഎസ്കെയുടെ സംവിധായകൻ പ്രവീൺ നാരായണനാണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

"റിവൈസ് കമ്മിറ്റിയിൽ ജാനകിക്ക് വെട്ട്, ജാനകിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് റിവൈസ് കമ്മിറ്റി."- എന്നാണ് പ്രവീൺ കുറിച്ചിരിക്കുന്നത്. സെൻസർ ബോർഡിന് പുറമേ ആണിപ്പോൾ റിവൈസ് കമ്മിറ്റിയും സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 27 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കേസ് വീണ്ടും 27ന് പരിഗണിക്കും.

സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ ഹർജി നൽകിയത്.

സിനിമയുടെയും കഥാപാത്രത്തിന്റെയും പേരിൽ‍ ജാനകി എന്നുള്ളതാണ് തടസം എന്നാണ് അനൗദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടുള്ളത് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ഈ പേര് മാറ്റണമെന്നു വാക്കാൽ പറഞ്ഞെന്നും കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Revise committee wants to change the title of Suresh Gopi's film JSK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT