ചിത്രം: ഫേസ്ബുക്ക് 
Entertainment

'കിച്ചുവിനെ അവര്‍ അര്‍ഹിക്കുന്നില്ല', അഭിമാനമെന്ന് സിന്ധു; അച്ഛന്റെ തോൽവി ആഘോഷിക്കുന്നവര്‍ക്കെതിരെ ദിയയും

കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു

സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നാണ് പരാജയത്തോടുള്ള സിന്ധുവിന്റെ പ്രതികരണം. 

കന്നി അംഗത്തിലെ തോല്‍വി അംഗീകരിക്കുന്നെന്ന് കുറിച്ച് കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യയുടെ പ്രതികരണം. അച്ഛന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ മകള്‍ ദിയ കൃഷ്ണയും രംഗത്തെത്തി. ജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ഇത്രയം തരംതാഴാന്‍ കഴിയുമോ എന്നും ദിയ ചോദിക്കുന്നു.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എംഎൽഎ ആയ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനേയും കൃഷ്ണകുമാറിനെയുമാണ് ആന്റണി രാജു തോൽപ്പിച്ചത്. കന്നി അങ്കം വളരെ നല്ല അനുഭവങ്ങളാണ് നൽകിയതെന്നും പരാജയം അംഗീകരിക്കുന്നെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച അദ്ദേഹം ആന്റണി രാജുവിനും പിണറായി വിജയൻ മന്ത്രിസഭക്കും അഭിനന്ദനങ്ങൾ നേർന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT