ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

​'ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേ', മറുപടിയുമായി അഭയ ഹിരൺമയി

ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് അഭയ ഹിരൺമയി. ​ഗാനങ്ങൾ മാത്രമല്ല പലപ്പോഴും ഹിരൺമയിയുടെ വ്യക്തി ജീവിതമാണ് വാർത്തകൾ നിറയാറുള്ളത്. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി വേർപിരിഞ്ഞതിനു പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായിരുന്നു. ഇപ്പോൾ തനിക്കു നേരെ ഉയർന്ന വിമർശനത്തിന് ഹിരൺമയി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

​ഗായിക അന്ന കാതറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 13 വർഷത്തെ സൗഹൃദത്തെക്കുറിച്ച് അഭയ ഹിരൺമയി കുറിച്ചിരുന്നു. അതിനു താഴെയാണ് വ്യക്തിജീവിതത്തെ പരാമർശിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്.  'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ. ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്. 'അങ്ങനെയാണോ? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'?  എന്നാണ് അഭയ മറുപടിയായി കുറിച്ചത്. 

12 വർഷത്തോളമായി ​ഗോപി സുന്ദറും അഭയ ഹിരൺമയിയും ലിവിങ് റിലേഷനിലായിരുന്നു. ഇത് തുറന്നു പറഞ്ഞതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഹിരൺമയി ഇരയായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം ​ഗോപി സുന്ദർ ആരാധകരെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

ഇന്ത്യയ്ക്ക് ലോകകപ്പ് നേട്ടം; പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്, മോശം പ്രകടനത്തില്‍ പരിശീലകനെ പുറത്താക്കി പിസിബി

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

SCROLL FOR NEXT