ചിത്രം: ഫേസ്ബുക്ക് 
Entertainment

'ആരും നിയമത്തിന് മുകളിലല്ല', യോ യോ ഹണി സിങ്ങിന് രൂക്ഷവിമർശനം; കോടതിയുടെ അന്ത്യശാസനം 

ഹണി സിങ് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് ഭാര്യ ശാലിനിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബോളിവുഡ് റാപ്പർ യോ യോ ഹണി സിങ്ങിന് ഡൽഹി കോടതിയുടെ രൂക്ഷവിമർശനം. ഭാര്യ നൽകിയ ​ഗാർഹിക പീഡന പരാതിയിൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്ന് പറഞ്ഞ കോടതി കേസിനെ എത്രമാത്രം ലാഘവത്തോടെയാണ് സമീപിച്ചതെന്നതിൽ അതിശയം പ്രകടിപ്പിച്ചു. 

കോടതിയിൽ എത്താൻ കഴിയില്ലെന്നും ഇളവ് വേണമെന്നും കാണിച്ച് ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹണി സിങ്ങ് അപേക്ഷ നൽകിയിരുന്നു. ഹണി സിങ്ങിന്റെ അഭിഭാഷകനെ കോടതി ശകാരിച്ചു. വരുമാന വിവരങ്ങൾ ഹാജരാക്കാൻ പറഞ്ഞിട്ടും അത് പാലിക്കാതെയും വാദത്തിന് തയ്യാറാകാതെ എത്തിയതിനുമായിരുന്നു ശകാരം. നേരിട്ടെത്താൻ ഹണീസിങ്ങിന് അവസാന അവസരം നൽകുകയും ഇനി ഇത്തരം സമീപനം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. 

ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നാണ് ഭാര്യ ശാലിനിയുടെ പരാതി. 20 കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാൾ പെരുമാറിയതെന്നും പരാതിയിലുണ്ട്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിക്കുന്നു. പഞ്ചാബി നടിയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയിൽ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് ഭാര്യയുടെ പരാതി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ