വൈക്കം വിജയലക്ഷ്മി/ചിത്രം: ഫേസ്ബുക്ക് 
Entertainment

'കരയാനേ നേരമുണ്ടായിരുന്നുള്ളൂ, അയാളൊരു സാഡിസ്റ്റായിരുന്നു'; വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

തമിഴ് നടി ​ഗൗതമിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ​ഗായികയുടെ തുറന്നു പറച്ചിൽ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ തമിഴ് ​ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. ​ഗായികയുടെ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ വിവാഹമോചനം നേടാനുണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് വിജയലക്ഷ്മി. 

വിവഹബന്ധത്തിൽ ഏറെ കഷ്ടപ്പെട്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ഭർത്താവ് സാഡിസ്റ്റ് ആയിരുന്നെന്നും എന്ത് ചെയ്താലും നെ​ഗറ്റീവായാണ് പറഞ്ഞിരുന്നതെന്നും ​ഗായിക പറയുന്നത്. കരയാൻ മാത്രമാണ് നേരമുണ്ടായിരുന്നതെന്നും കൂട്ടിച്ചേർത്തു. തമിഴ് നടി ​ഗൗതമിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ​ഗായികയുടെ തുറന്നു പറച്ചിൽ. 

കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്രസമയം കഴിഞ്ഞാൽ പാടാൻ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റി. അതൊന്നും താങ്ങാൻ പറ്റിയിരുന്നില്ല. എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്.- വൈക്കം വിജയലക്ഷ്മി പറഞ്ഞു. 

നമുക്ക് പ്രധാനം സം​ഗീതവും സന്തോഷവുമാണ്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു പല്ലിന് കേടുവന്നാൽ ഒരളവുവരെ സഹിക്കും. വേദന തീരെ സഹിക്കാൻ പറ്റാതാവുമ്പോൾ പറിച്ചുകളഞ്ഞല്ലേ പറ്റൂ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ എന്നും വിജയലക്ഷ്മി പറഞ്ഞു. 2018 ഒക്ടോബർ 22നായിരുന്നു മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT