ചിത്രം; ഇൻസ്റ്റാ​ഗ്രാം 
Entertainment

​ഗായിക വൈശാലി ബൽസാര കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ, ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; അന്വേഷണം

സ്വന്തം കാറിന്റെ പിൻസീറ്റിലാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; ​ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബൽസാര  (34) കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. സ്വന്തം കാറിന്റെ പിൻസീറ്റിലാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

ഗായികയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിക്കു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെയാണ് വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിനുള്ളിൽ ഒരു സ്ത്രീ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്. 

ഡ്രൈവിങ് സീറ്റിന്റെ താഴെ നിന്ന് വൈശാലിയുടെ ചെരുപ്പ് കണ്ടെത്തി. എന്നാൽ കയ്യാങ്കളി നടന്നതിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ മറ്റു പരുക്കുകളുണ്ടായിരുന്നില്ലെന്നും വസ്ത്രത്തിൽ ചുളിവുപോലും ഉണ്ടായിരുന്നില്ലെന്നും  വ്യക്തമാക്കി. കൊലപാതകം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
 
ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇരങ്ങുന്നത്. അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാണ് എന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. ഗിത്താറിസ്റ്റ് ഹിതേഷ് ബുല്‍സാരയാണ് വൈശാലിയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT