എസ്എസ് രാജമൗലി, പ്രേമലു പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

പ്രേമലു കണ്ട് രാജമൗലി; 'പിള്ളേര് കൊള്ളാം, പക്ഷേ എന്റേ ഫെവറേറ്റ് ഇവനാണ്'

ചിത്രത്തിലെ തന്റെ ഇഷ്ട കഥാപാത്രത്തേക്കുറിച്ചും പ്രിയ സംവിധായകൻ വെളിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പ്രേമലു കണ്ട് മനം നിറഞ്ഞ് സൂപ്പർഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവച്ചത്. ആദ്യാവസാനം വരെ ചിത്രം ചിരിയുത്സവമായിരുന്നു എന്നാണ് രാജമൗലി കുറിച്ചത്. ചിത്രത്തിലെ തന്റെ ഇഷ്ട കഥാപാത്രത്തേക്കുറിച്ചും പ്രിയ സംവിധായകൻ വെളിപ്പെടുത്തി. റിനുവും സച്ചിനുമല്ല തന്റെ മനം കവർന്നത് ആദിയാണ് എന്നാണ് അദ്ദേഹം കുറിച്ചത്.

‘കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ എനിക്ക് സന്തോഷവാനാണ്. ആദ്യാവസാനം ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ എനിക്ക് റീനു എന്ന പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. സിനിമയിൽ സച്ചിൻ എനിക്കു പ്രിയങ്കരനായി. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കി​ഡ്ഡിങ്.’–രാജമൗലി കുറിച്ചു.

പിന്നാലെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം രാജമൗലിക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തി. ലൈഫ് ടൈം സെറ്റിൽ‌മെന്റാണ് തനിക്ക് ഇത് എന്നായിരുന്നു ആദിയായി എത്തിയ ശ്യാം മോഹന്റെ പ്രതികരണം. തെലുങ്ക് പ്രേമലു റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഇതിലും മികച്ചതായി എന്താണ് വേണ്ടത് എന്നായിരുന്നു മമിത കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. രാജമൗലിയുടെ മകൻ കാർത്തികേയ ആണ് ചിത്രം തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. നസ്ലിനാണ് ചിത്രത്തിൽ നായകനായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT